Saturday, October 29, 2011

പുതുഗുജറാത്ത് എന്ന വലിയ നുണ


ഉമേഷ് ഓമനക്കുട്ടന്‍ & സിദ്ദിക്ക് റാബിയത്ത്

ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന വികസന പരിപ്രേക്ഷ്യം എത്രത്തോളം യാഥാര്‍ത്ഥ്യവുമായി ബന്ധമുണ്ട് എന്ന അന്വേഷണങ്ങള്‍ മോഡിയുടെ ‘സദ്ഭാവന സത്യഗ്രഹ’ പ്രകടത്തോടെ സജീവമായിരുന്നു. ആ ദിശയിലുള്ള അന്വേഷണങ്ങളില്‍, ചില കാര്യങ്ങള്‍ മാത്രം ഉറക്കെപറഞ്ഞ് ഉണ്ടാക്കിയ ഒരു ചീട്ടുകൊട്ടരമാണ് ‘പുതിയ ഗുജറാത്ത്‌’ എന്ന വാദങ്ങള്‍ ഉയരുകയുണ്ടായി. അത്തരത്തിലുള്ള എല്ലാത്തരം വാദഗതികളേയും ബഹളം വച്ചു തോല്‍പ്പിക്കുക എന്ന നയമാണു മോഡി ആരാധകര്‍ സ്വികരിച്ചതു. നിക്ഷ്പക്ഷമതികള്‍ എന്നു സ്വയം വിളിക്കുന്ന ചിലരാകട്ടെ ഈയവസരത്തില്‍ മോഡിയെ പുതിയ വികസന നായകനായും, ഗുജറാത്തിനെ പുത്തന്‍ വികസന സങ്കല്പമായും ഉയര്‍ത്തിക്കാണിക്കാനാണ് ശ്രമിച്ചത്. എന്തിനും മുകളിലായിരിക്കണം വികസനത്തിന്റെ സ്ഥാനം എന്നതായിരുന്നു ഇക്കൂട്ടരുടെ നിലപാട്. നിരപരാധികളെ കൂട്ടക്കൊല ചെയ്തതും, തങ്ങളുടെ അധികാരം നിലനിര്‍ത്താന്‍ സമുഹത്തില്‍ കൃത്യമായ വര്‍ഗീയ വിഘടനം ഉണ്ടാക്കിയതും മോഡിയുടെ കുഴലുത്തുകാര്‍ പുതു വികസനപരിപ്രേക്ഷ്യ ചര്‍ച്ചകള്‍കൊണ്ടു മറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍, അതിനു മാധ്യമങ്ങളുടേയും സിവില്‍ സമൂഹ അവസരവാദികളുടേയും ഒത്താശ വേണ്ടുവോളം ലഭിക്കുകയുണ്ടായി. എന്നാല്‍ ചില പുതിയ വെളിപെടുത്തലുകളും കണ്ടെത്തലുകളും കോടതി നടപടികളും ‘പുതു ഗുജറാത്ത്’ എന്ന സങ്കല്പത്തിന്റെ മറുപുറത്തെ വെളിവാക്കുന്നു. അതിന്റെ വെളിച്ചത്തില്‍ ഗുജറാത്ത് വികസന രാഷ്ട്രീയ സങ്കല്‍പത്തെ പഠനവിധയമാക്കുകയാണിവിടെ.

ഗുജറാത്ത്‌ മുഖ്യമന്ത്രിയുടെ പ്രധാന വാദം (നവലിബറല്‍, ഫാഷിസ്റ്റ്‌) സാമ്പത്തികമുന്നേറ്റത്തില്‍ ഗുജറാത്ത് കുതിക്കുകയാണെന്നാണ്. എന്നാല്‍ സ്ഥൂല സാമ്പത്തിക വളര്‍ച്ച മാപനമായെടുത്താല്‍ ഗുജറാത്തിനെ പോലെതന്നെ ‘കുതിക്കുന്ന’ മറ്റു രണ്ടു സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും തമിഴ്നാടുമായി തുലനം ചെയ്യുമ്പോള്‍ ഗുജറാത്തിന്റെ വികസനയോട്ടം വെറും കണ്‍കെട്ടി ഇരുട്ടാക്കലാണെന്നു മനസിലാക്കാന്‍ പ്രയാസമില്ല. ഇത് വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകള്‍ കൊണ്ടു തന്നെ നമുക്ക് പരിശോധിക്കാം. (പട്ടിക 1 കാണുക).


മുകളിലത്തെ പട്ടികയില്‍ നിന്ന് ഒറ്റനോട്ടത്തില്‍ മനസിലാകുന്ന കാര്യങ്ങള്‍ ഇവയാണ്: ഒന്ന്, ഗുജറാത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന, അല്ലെങ്കില്‍ സംസ്ഥാനത്ത് നടപ്പാക്കപ്പെടുന്ന, പദ്ധതികള്‍ മഹാരാഷ്ട്രയേയും തമിഴ്നാടിനെയും അപേക്ഷിച്ചു നന്നേ കുറവാണെന്ന് കാണാം. ഇതിന്റെ ഫലമായി തൊഴിലവസരങ്ങളും, കൂടുതല്‍ വിഭവസമാഹരണ വിതരണ കൈമാറ്റ ചക്രവും ഫലപ്രദമാകുന്നത് ഗുജറാത്തിലാണെന്നു വാദിക്കാന്‍ നിര്‍വാഹമില്ല. കാരണം, കൂടുതല്‍ പദ്ധതികള്‍ വിവിധങ്ങളായ സാമൂഹിക തുറകളില്‍ ഏര്‍പ്പെട്ടുകൊണ്ടല്ല, ഉദ്പാദന വിനിമയങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. എന്നാല്‍, കുറഞ്ഞ പദ്ധതികളും കൂടുതല്‍ നിക്ഷേപവും ലാക്കാക്കുന്നത് വന്‍കിട സംരംഭങ്ങളെയാണ്. രണ്ടാമത്തെ നിരീക്ഷണം അപ്പോള്‍ ഇങ്ങനെ വായിക്കാം; ഗുജറാത്തില്‍ ഉണ്ടായിരിക്കുന്ന നിക്ഷേപങ്ങള്‍ മറ്റു രണ്ടു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ കൂടുതലാണ്. പദ്ധതികള്‍ കുറവും നിക്ഷേപങ്ങള്‍ കൂടുതലും ഊന്നല്‍ നല്‍കുന്നത് വന്‍കിട സംരംഭങ്ങളെയാണ്. ഇതാണ് ഗുജറാത്തില്‍ സംഭവിക്കുന്നതും. ഈ വസ്തുത വെളിവാക്കുന്നതു കുത്തക മൂലധനത്തിന്റെയും (monopoly capital), കോര്‍പറേറ്റ് മൂലധനത്തിന്റെയും കുത്തൊഴുക്കാണ് ഗുജറാത്തില്‍ ഉണ്ടന്ന് പറയപ്പെടുന്ന വികസനത്തിനു ഹേതുവായി വന്നതു എന്നാണ്. ഇത്തരത്തിലുള്ള കോര്‍പറേറ്റു മൂലധനത്തിന് നിയന്ത്രണങ്ങളില്ലാതെ അഴിഞ്ഞാടാന്‍ പറ്റുന്ന ഒരു പറുദീസയാണ് നരേന്ദ്ര മോഡി ഗുജറത്തില്‍ ഒരുക്കിയതും. ഇത് തന്നെയാണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ മോഡിയെ താലോലിച്ചു കൊണ്ട് നടക്കുന്നതിനുള്ള കാരണവും.

മൂന്നാമതായി, കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടായാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അതുവഴി ഉത്പാദിപ്പിക്കപ്പെടുന്ന വരുമാനം കൂടുമെന്നുമാണ് മുതലാളിത്തവാദികള്‍, പ്രത്യേകിച്ചും ധനമുതലാളിത്തവാദികള്‍, പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതേ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത്‌ സ്വര്‍ഗരാജ്യമാകുന്നെന്ന് മാധ്യമങ്ങളും, മുതലാളിത്ത-വര്‍ഗീയ ശക്തികളും ഒരുപോലെ വാദിക്കുന്നതും. ഇതിന്റ നിജസ്ഥിതി മനസിലാക്കാന്‍ നമുക്ക് നിക്ഷേപത്തിനെ തന്നെ അവലോകനം ചെയ്യാം. (പട്ടിക 2).

ഓരോ പദ്ധതിയിലും 2006-10 സെപ്തംബര്‍ കാലയളവില്‍ നടത്തിയിരിക്കുന്ന ശരാശരി നിക്ഷേപം ഗുജറാത്തില്‍ 283.04 കോടി രൂപയാണെങ്കില്‍ അത് മഹാരാഷ്ട്രയിലും തമിഴ്നാടിലും യഥാക്രമം 133.98 കോടി, 123.57 കോടി എന്നിങ്ങനെയാണ്. നേരത്തെ സൂചിപ്പിച്ചതു പോലെ കുറഞ്ഞ പദ്ധതികളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ വരുന്നത് ഗുജറാത്തില്‍ വന്‍കിട വ്യവസായങ്ങള്‍ തഴച്ചുവളരുന്നു എന്നതിന് ഉദാഹരണമാണ്. എന്നാല്‍ വന്‍കിട വ്യവസായങ്ങള്‍ക്ക് രാജ്യത്തിന്റെ (ഇവിടെ ഗുജറാത്തിന്റെ) സമഗ്ര വികസനത്തില്‍ എങ്ങനെ പങ്കുകാരാകാന്‍ കഴിയും എന്നതാണ് ചോദ്യം. കാരണം ഇവിടെ മൂലധനം സ്വരൂപിക്കപ്പെടുന്നതും നിക്ഷേപിക്കപ്പെടുന്നതും കൊണ്ടുള്ള ഗുണം സമൂഹത്തിലെ തുലോം തുച്ഛമായ ഒരു വിഭാഗത്തിനാണ് ലഭിക്കുന്നതു. അതിനാല്‍ ഗുജറാത്ത് സമഗ്ര വികസനത്തിന്റെ പാതയിലാണ് എന്നൊക്കെ പാടുന്നത് വെറും കോര്‍പറേറ്റ്‌ മുതലാളിത്തത്തിന്റെ അധര സേവനം മാത്രമാണ്. പ്രത്യക്ഷത്തില്‍ ഇത് നല്ലതാണെന്നു വാദിക്കുന്ന നവലിബറലുകള്‍ പോലും ഇത് നിര്‍മിക്കുന്ന, അല്ലെകില്‍ വിഭാവനം ചെയ്യുന്ന തോഴിലവസരങ്ങളുടെയും, നിലവിലെ കുതിപ്പിന്റെ സുസ്ഥിരതയെയും കുറിച്ച് മൗനം പാലിക്കുകയാണ് ചെയ്യുന്നത്. ഇതു വിശകലനം ചെയ്യുന്നതിനായി നമുക്ക് ഓരോ പദ്ധതിയും ഈ സംസ്ഥാനങ്ങളില്‍ എങ്ങനെയാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് പരിശോധിക്കാം. (പട്ടിക 3)


മുകളിലത്തെ പട്ടികയില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഗുജറാത്ത് നടപ്പാക്കിയ പദ്ധതികളുടെ ശരാശരി തൊഴിലവസര (മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ) സൃഷ്ടി തമിഴ്‌ നാടിനേക്കാള്‍ വളരെ കുറവും, എന്നാല്‍ മഹാരാഷ്ട്രയെക്കാള്‍ അല്പം മുകളിലുമാണ് എന്നാണ്. ഇത് സ്ഥാപിക്കുന്നത് വന്‍കിട നിക്ഷേപങ്ങള്‍ ഗുജറാത്തില്‍ ഉണ്ടായിട്ടുപോലും അവ സൃഷ്ടിക്കുന്ന തൊഴില്‍ മൂല്യം ആനുപാതികമല്ല എന്നു മാത്രമല്ല, തമിഴ്‌നാടുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണു താനും. തമിഴ്‌നാട് സൂചിപ്പിക്കുന്നതാകട്ടെ ചെറുകിട പദ്ധതികള്‍ക്ക് വന്‍കിട പദ്ധതികളേക്കാള്‍ കൂടുതല്‍ തൊഴില്‍ മൂല്യം സൃഷ്ടിക്കാനാകും എന്നാണുതാനും. ഇതിനെ കുറച്ചുകൂടി വ്യക്തമാക്കുന്നതിന് നിക്ഷേപ തൊഴില്‍ മൂല്യ കണക്ക് പരിശോധിച്ചാല്‍ മതിയാകും. (പട്ടിക 4)

മുകളിലത്തെ പട്ടികയില്‍ പരാമര്‍ശിച്ചിട്ടുള്ള തൊഴില്‍ നിക്ഷേപ കണക്ക് സൂചിപ്പിക്കുന്നത് ഗുജറാത്തില്‍ ഉണ്ടാക്കിയിരിക്കുന്ന തൊഴില്‍ മൂല്യത്തിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ശരാശരി തമിഴ്നാടിനെക്കാളും മഹാരാഷ്ട്രയെക്കാളും വളരെ പിന്നിലാണ് ഗുജറാത്ത് എന്നാണ്. അതായത്, വന്‍കിട വ്യവസായത്തിന് പിന്നാലെ പായുമ്പോള്‍ അത് മൊത്തം ഉണ്ടാക്കുന്ന തൊഴില്‍ മൂല്യം ചെറുകിട വികസനപാത പിന്തുടരുമ്പോഴുണ്ടാകുന്നതിനേക്കാള്‍ എത്രയോ പിന്നിലാണെന്നാണ് ഇതു കാണിക്കുന്നത്. മാത്രമല്ല, കോര്‍പറേറ്റ് തത്പരകക്ഷികള്‍ കൊണ്ടാടുന്ന, കുത്തക മൂലധനത്താല്‍ നിയന്ത്രിതമായ വികസന പാത ചെറുകിട പദ്ധതികളേക്കാള്‍ മെച്ചമല്ലെന്നു കൂടി ഈ ഉദാഹരണം കാണിച്ചു തരുന്നുണ്ട്. വന്‍കിട വ്യവസായം മാത്രമേ രാജ്യത്തെ രക്ഷിക്കു എന്നമട്ടിലുള്ള ‘മോഡി രാജിനെയും’ അത് പ്രചരിപ്പിക്കുന്ന വികസന പരിപ്രേഷ്യത്തിനേയും ഇത് തള്ളിക്കളയുന്നു.

കൂടുതല്‍ ധനികരെ സൃഷ്ടിക്കുന്ന, പാവങ്ങളെ കൂടുതല്‍ പാവങ്ങളാക്കി മാറ്റുന്ന നവലിബറല്‍ വികസന സങ്കല്പങ്ങള്‍ക്കപ്പുറത്ത് ഒന്നുമല്ല ‘പുതുഗുജറാത്ത്’ എന്നാണ് മുകളില്‍ പറഞ്ഞ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബൂര്‍ഷ്വാ മാധ്യമ മസില്‍ ബലത്തിന്റെ കീഴില്‍ പ്രചരിപ്പിക്കുന്ന ഒരു നുണയാണ് ‘പുതുഗുജറാത്ത്’. ഇന്ത്യയിലേ എതു സംസ്ഥാനത്തേക്കാളും സമഗ്രവികസനത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നു എന്നു പറയാന്‍ എന്താണ് ഗുജറാത്തില്‍ ഉള്ളതു? നേരേമറിച്ചു, പല കാര്യങ്ങളിലും ദാരിദ്ര്യത്തിന്റെ പ്രതിരൂപം എന്ന രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന ഉത്തര്‍പ്രദേശിനേക്കാളും പിന്നിലാണ് ഗുജറാത്തിന്റെ സ്ഥാനം.

ആളോഹരിമൊത്ത സംസ്ഥാന ഉത്പാദനത്തിന്റെ (Percapita Net State Domestic Product-PCNSDP) അടിസ്ഥാനത്തില്‍ ഇന്ത്യയിലെ മുഴുവന്‍ സംസ്ഥനങ്ങളുടെ പട്ടികയില്‍ കേരളത്തിനു പുറകിലായി അഞ്ചാമതായാണു ഗുജറാത്തു സ്ഥാനം പിടിച്ചിട്ടുള്ളതു. 45,773 രൂപയാണു ഗുജറാത്തിന്റെ PCNSDP. ഹരിയാണ, പഞ്ചാബ്, മഹാരാഷ്ട്ര, കേരളം എന്നി സംസ്ഥാനങ്ങള്‍ക്കു ഇതില്‍ കൂടുതല്‍ PCNSDP ഉണ്ട്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ് എന്നി സംസ്ഥാനങ്ങളും ഗുജറാത്തിനേക്കാള്‍ അധികം പിന്നിലല്ല. എന്നാല്‍ ഗുജറാത്തിലെ പാവപ്പെട്ടവര്‍ ഇത്തരത്തില്‍ ഉണ്ടായ ഒരു വികസനത്തിന്റെയും പങ്കു അനുഭവിക്കന്നവരല്ല എന്നു ഉയര്‍ന്ന ദാരിദ്ര്യ നിരക്കു സാക്ഷ്യയപ്പെടുത്തുന്നു. ഒറീസ്സ, ബിഹാര്‍, ജാര്‍ഖണ്ട്, മധ്യപ്രദേശ് മുതലായ സംസ്ഥാനങ്ങള്‍ക്കൊപ്പം ദാരിദ്ര്യ നിരക്കില്‍ എറ്റവും പിന്നിലാണ് ഗുജറാത്തിന്റെ സ്ഥാനം. ഉത്തര്‍പ്രദേശില്‍ പോലും ഇതിലും കാര്യങ്ങള്‍ മെച്ചപ്പെട്ട അവസ്ഥയിലാണ്. ഹ്യൂമണ്‍ ഡെവലപ്മെന്റ് ഇന്‍‌സക്സില്‍ 1990കളുടെ പകുതി മുതല്‍ 2000 പകുതി വരെയുള്ള കാലയളവില്‍ ഗുജറാത്തു പുറകിലേക്കു പോയതും ‘പുതുഗുജറാത്ത്’ വികസന പരിപാടി നടപ്പാക്കിയ കലത്തുതന്നെയാണ് സംഭവിച്ചത് എന്നതും ഈ അവസരത്തില്‍ പ്രാധാന്യത്തോടെ കാണേണ്ട കാര്യമാണ്. പാവപ്പെട്ടവര്‍ക്കു മെച്ചപ്പെട്ട ഭക്ഷണവും മറ്റു ജിവിത സൌകര്യങ്ങളും നല്‍കുന്നതിനേക്കാള്‍ കുത്തകമുതലാളിത്തത്തിനു കൂടുതല്‍ ലാഭം ഉണ്ടാക്കി അതുവഴി മാധ്യമ പ്രശംസ പിടിച്ചു പറ്റാനായിരുന്നു ഗുജറാത്തു സര്‍ക്കാരിനു താത്പര്യം. രാജസ്ഥാനും, ഉത്തര്‍പ്രദേശും പാവപ്പെട്ടവര്‍ക്കു ഈ കാലയളവില്‍ അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാക്കന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യുന്ന ഒരു സാഹചര്യയത്തില്‍ ലോക ബാങ്കിന്റെ പ്രശംസകിട്ടിയ ഗുജറാത്തു ഭരണരീതി പക്ഷേ 5,447 കര്‍ഷകരെ ആത്മഹത്യയിലേക്കു എത്തിച്ചു. ഇതേ കാലയളവില്‍ തന്നെ പാവപ്പെട്ടവരുടെ എണ്ണത്തില്‍ ഉള്ള മതപരമായ വിഭജനം എടുത്താല്‍ മുസ്ലിം ജനവിഭാഗത്തിന്റെ ഇടയില്‍ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ചു ദാരിദ്ര്യം കൂടിവരുന്നതായി കാണാന്‍ കഴിയും

2002ലെ വംശഹത്യക്കു ശേഷമാണ് ഈ പറയപ്പെടുന്ന പുതു ഗുജറാത്തിന്റെ നിര്‍മിതി നടക്കുന്നത്. കലാപത്തില്‍ അഹമ്മദാബാദിലെ മുസ്ലിം സമുദായത്തിന്റെ സ്വത്തുവകകള്‍ ആക്രമിക്കപ്പെടുയും കൊള്ളയടിക്കപ്പെടുകയും ചെയ്ത കാര്യം പലരും പറയുകയും റിപോര്‍ട്ടു ചെയ്യപ്പെടുകയും ചെയ്ത കാര്യമാണ്. കൊള്ളയടിക്കപ്പെട്ടതിന്റെ വ്യാപ്തി, പലപ്പോഴും വ്യവസായ-വ്യവസായേതര മേഖലകളില്‍, ഈ പ്രദേശത്തു മുസ്ലിം സമുദായത്തിനുണ്ടായ ഉന്നതിയാണ് കലാപത്തിനു പ്രധാന ഹേതു എന്ന വാദഗതി പോലും ഉയരാന്‍ കാരണമായിരുന്നു. കൊള്ളയടിക്കാനും നശിപ്പിക്കാനും ഹിന്ദു തീവ്രവാദികളും കലാപകാരികളും പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്ന കാര്യവും, പല അക്രമസംഭവങ്ങളും മുന്‍കൂട്ടി രൂപകല്‍പന ചെയ്ത പദ്ധതി പ്രകാരമാണ് നടന്നത് എന്നും പല അക്കദമിക്-അക്കദമിക്കേതര പഠനങ്ങളില്‍ കൂടി പുറത്തു വന്നിരുന്നു. ‘ദ ഹിന്ദു’ ദിനപത്രത്തിന്റെ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ എഴുതിയ ‘ഗുജറാത്ത്‌ -ഒരു ദുരന്തത്തിന്റെ നിര്മതി’ എന്ന പുസ്തകം ഇത്തരത്തിലുള്ള വസ്തുതകളുടെ ഒരു സംഗ്രഹമാണ്. പുരുഷന്മാരെ കൊല്ലുക, സ്ത്രീകള്‍ക്കു നേരെ ലൈംഗിക അതിക്രമം (rape, child molestation, physical attack, etc.) നടത്തുക (ഇത് പലപ്പോഴും അവരുടെ മരണത്തില്‍ കലാശിച്ചിരുന്നു), സ്വത്തു വഹകള്‍ കൊള്ളയടിക്കുകയോ നശിപ്പിക്കുകയോ ചെയ്യുക എന്നിവയായിരുന്നു കലാപത്തില്‍ ഉപയോഗിക്കപ്പെട്ട അക്രമരീതികള്‍ (methods of violence).

കലാപശേഷം, ആദ്യത്തെ മാര്‍ഗം ഉപേക്ഷിച്ചു പിന്നീടുള്ള രണ്ടു അക്രമ രീതികളും ‘പുതുഗുജറാത്ത്‌’ മാതൃകയുടെ കീഴില്‍ ഹിന്ദു തീവ്രവാദികള്‍ സംസ്ഥാനത്ത് നടപ്പാക്കിവരുന്നുവെന്ന് ദേശീയ കുറ്റകൃത്യ കണക്കെടുക്കല്‍ കാര്യാലയത്തിന്റെ (National Crime Record Bureau) കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാക്കാം. ഗുജറാത്തിന്റെ ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുന്ന മുസ്ലിങ്ങളില്‍ 35 ശതമാനം കുടുംബങ്ങളും തങ്ങളുടെ സ്വത്തുക്കള്‍ കൊള്ളയടിച്ചതിനോ, സ്ത്രീകള്‍ അക്രമിക്കപ്പെട്ടതിനോ 2002നു ശേഷം പൊലീസ്‌ കേസുകള്‍ നല്‍കിയവരാണ്. ചെറിയ അക്രമങ്ങളും കയ്യേറ്റങ്ങളും പലപ്പോഴും പൊലീസില്‍ അറിയിക്കുകയോ അറിയിച്ചാല്‍ അത് രേഖപ്പെടുത്തുകയോ ചെയ്യാറില്ല എന്ന ഇന്ത്യന്‍ സാഹചര്യം കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതുമാണ്. ഇത്തരത്തില്‍ രേഖപ്പെടുത്തുന്ന കേസുകളുടെ ശരാശരി ഗുജറാത്തില്‍ 5 ശതമാനത്തിനടുത്തും ദേശീയ ശരാശരി അതിലും താഴെയുമാണ് എന്ന വസ്തുതകൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കുമ്പോഴാണ് മതാധിഷ്ഠിത അതിക്രമങ്ങളാണ് ദേശീയ പിന്നോക്ക സമുദായമായ മുസ്ലീങ്ങള്‍ ഗുജറാത്തില്‍ നേരിടുന്നതെന്ന് മനസിലാക്കാന്‍ കഴിയുക. സ്ത്രീകള്‍ക്കു നേരെ അതിക്രമം കാട്ടി, അവരെ അപമാനിച്ച് ഒരുവിഭാഗം ജനങ്ങളെ മുഴുവന്‍ കളിയാക്കുകയും അവരുടെ അഭിമാനത്തെ തന്നെ മുറിവേല്‍പ്പിക്കുകയും ചെയ്യുക എന്ന പ്രാകൃതരീതിയാണ് ഹിന്ദു തീവ്രവാദികള്‍ ഗുജറാത്തില്‍ പയറ്റുന്നതും, അവരുടെ നേതാവായ നരേന്ദ്രമോഡി ‘പുതുഗുജറാത്ത്’ എന്ന് പറഞ്ഞു ‘സത്യാഗ്രഹം’ നടത്തി ആഘോഷിക്കുന്നതും.

2002ലെ വംശഹത്യക്കു ശേഷമാണ് ‘പുതു ഗുജറാത്തിന്റെ’ നിര്‍മിതി നടക്കുന്നത് എന്നു മുന്‍പു സൂചിപ്പിച്ചല്ലോ. അക്രമത്തിനിടയില്‍ മുന്‍ കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രി കൊല്ലപ്പെട്ട കേസില്‍ (C. R. No.67 of 2002) മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രതി ചേര്‍ക്കാന്‍ ആവശ്യമായ സാഹചര്യ തെളിവുകള്‍ ഉണ്ട് എന്നു സുപ്രീം കോടതി നിയോഗിച്ച അമിക്യസ് ക്യൂറി രാജു രാമചന്ദ്രന്‍ എസ്ഐടി (Special Investigation Team) സുപ്രീം കോടതിക്കു നല്‍കിയ റിപോര്‍ട്ടിനു മേലുള്ള ഉള്ള തന്റെ അഭിപ്രായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നു അഹമദാബാദിലുള്ള ഒരു അഭിഭാഷക ഒരു ദേശീയ പത്രപ്രതിനിധിയോട് പറഞ്ഞിരുന്നു. അതു പിന്നീട് ദേശീയ പത്രങ്ങളില്‍ വന്‍വാര്‍ത്തയുമായി. പ്രസ്തുത അഭിഭാഷകയുടെ അഭിപ്രായത്തില്‍, സെക്‌ഷന്‍ 153 (CrPC) മോഡിയുടെ മുകളില്‍ ചുമത്താന്‍ അമിക്യസ് ക്യൂറിയുടെ റിപോര്‍ട്ട് കാരണമാകുകയും അതു കലാപവുമായി ബന്ധപ്പെട്ട മറ്റു കേസുകളില്‍ മോഡിയെ പ്രതിയാക്കാനുള്ള വാദഗതികള്‍ക്കു ശക്തി നല്‍കുകയും ചെയ്യും. സഞ്ജീവ് ഭട്ടിനേ (ഹിന്ദുക്കള്‍ക്കിടയില്‍ മുസ്ലീം വിരുദ്ധ വികാരം വളര്‍ത്താന്‍ മോഡി പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് മൊഴി നല്‍കിയിരുന്നു) പോലെ അനേകം ആള്‍ക്കാര്‍ മോഡിക്കെതിരെ സംസാരിക്കാന്‍ തതവസരത്തില്‍ മുന്നോട്ടു വരും എന്നും അവര്‍ പ്രതീക്ഷിക്കുന്നു.

പ്രധാനമന്ത്രി പദവി മുന്നില്‍ കണ്ടു ഗുജറാത്ത് മാതൃക ഉയര്‍ത്തി കാട്ടി നടത്തിയ ‘സദ്ഭാവനാ സത്യഗ്രഹം’ ഒരു ആഘോഷം പോലെ കൊണ്ടാടിയ നമ്മുടെ മാധ്യമങ്ങള്‍ക്കു ഇനി ആ മോഡലിന്റെ നായകന്‍ കൊലക്കുറ്റം ഉള്‍പ്പടെ പലതിനും കോടതിയില്‍ ഉത്തരം പറയുമ്പോള്‍ അതും ഈ മാതൃകയുടെ മറ്റൊരു വശമായി തന്നെ ജനങ്ങളിടെ മുമ്പില്‍ അവതരിപ്പിക്കാന്‍ നിര്‍ബന്ധിതരായി മാറും. അനേകമായിരം ജനങ്ങളുടെ മരണത്തിനും ‘പുതുഗുജറാത്ത്‌’ എന്നു പറഞ്ഞു എണ്ണമില്ലാത്ത പതിനായിരങ്ങളെ പിഡിപ്പിച്ചതിനും സമൂഹത്തോടു മറുപടി പറയാന്‍ മോഡി പ്രതികൂട്ടില്‍ കയറി നില്‍ക്കുന്ന ഒരു നാള്‍ വരും എന്ന് തന്നെ നമുക്കും പ്രതീക്ഷിക്കാം. ഗുജറത്തു മാതൃക എന്നു പറഞ്ഞു പലതും അവതരിപ്പിക്കാന്‍ നോക്കിയ കേരളത്തിലേ വികസന ചിന്തകര്‍ക്കും, രാഷ്ടിയ പ്രവര്‍ത്തകര്‍ക്കും ഇതു ഒരു പുനര്‍വിചിന്തനത്തിനു പറ്റിയ സമയമാണു.

കുത്തക മുതലാളിമാര്‍ക്കു തോന്നിയപോലെ വ്യവസായ സ്ഥപനങ്ങള്‍ തുടങ്ങാ‍നും തൊഴിലാളികളെ ഇഷ്ടംപോലെ ചൂഷണം ചെയ്യാനും പാവപ്പെട്ടവരെ വികസനത്തിന്റെ പേരില്‍ കുടിയിറക്കാനും വേണ്ടി ഉണ്ടാക്കിയ ഭരണരീതിയാണ് ‘പുതുഗുജറാത്ത്‌’ മാതൃക. മിനുമിനുത്ത വീതിയുള്ള റോഡുകള്‍, തൊഴില്‍ സമരങ്ങള്‍ ഇല്ലാത്ത പണിശാലകള്‍, മാനം മുട്ടുന്ന റസിഡന്‍ഷ്യല്‍, ഷോപ്പിം കെട്ടിടങ്ങള്‍… ഇതൊക്കയാണ് ഗുജറാത്തു മാതൃകയുടെ കൊത്തളങ്ങള്‍ എന്നു പറഞ്ഞാണ് മലയാളികള്‍ പോലും ചര്‍ച്ച ചെയ്യാറ്. ഇതു എവിടെ നിന്നു വന്നു, ആരുണ്ടാക്കി, ആരെല്ലാം ആണു ഇതിന്റെ യഥാര്‍ത ഗുണഭോക്താകള്‍, ആരെല്ലാമാണ് ഇതിനു വിലകൊടുക്കേണ്ടി വന്നതു എന്നിവ പരിശോധിച്ചാല്‍ ‘പുതുഗുജറാത്ത്‌’ എന്നതു യഥാര്‍ത്ഥത്തില്‍ എന്താണ് എന്നു മനസ്സിലാകും. സമരം മുതല്‍, ഭരണകൂടനയം വരെയുള്ള കാര്യങ്ങളില്‍ ഗുജറാത്തിലേക്കു നോക്കു എന്നു പറയുന്നവരാണ് കേരളത്തിനു പുറത്തു താമസിക്കുന്ന ‘വികസനദാഹികളായ’ പല മലയാളികളും (ഗള്‍ഫു മലയാളികള്‍ എതേങ്കിലും ഗള്‍ഫു രാജ്യയത്തിന്റെ പേരു പറഞ്ഞാവും വികസനമില്ലായിമയില്‍ പരിതപിക്കുന്നതു—ചില ഗള്‍ഫു രാജ്യങ്ങളില്‍ കടുത്ത രാഷ്ട്രിയ സമരങ്ങള്‍ നടക്കുന്നതിനാലും ചില രാജ്യയങ്ങള്‍ സമരങ്ങളെ അടിച്ചമര്‍ത്തിയ രീതി വിമര്‍ശനത്തിനിടയായതിനാലും ഇനി കുറച്ചു നാളത്തേക്കു ‘ഗള്‍ഫു മാതൃക’ക്കു വേണ്ടിയുള്ള ആഗ്രഹത്തിനു അല്പം ശമനമുണ്ടാകാന്‍ ഇടയുണ്ട്). ‘പുതുഗുജറാത്ത്‌’ എന്ന ‘വര്‍ഗിയവത്കൃത, കുത്തക മുതലാളിത്ത സൌഹാര്‍ദ്ദ ഗുജറാത്തു’ മാതൃക എന്താണ് എന്നു അറിയാനും വികസനത്തിനു രാഷ്ട്രിയമുണ്ട് എന്ന തിരിച്ചറിവിലേക്ക് എത്താനുമുള്ള ഒരു അവസരം കൂടിയാണ് ഗുജറാത്തിലേ മാറിയ സാഹചര്യം നല്‍കുന്നത്.

—ലേഖകര്‍ ദില്ലി ജെഎന്‍യുവില്‍ ഗവേഷകരാണ്.

ഒക്ടോബര്‍ ഇരുപത്തിയെട്ടിനു ദില്ലിപോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം

http://dillipost.in/2011/10/28/%E0%B4%AA%E0%B5%81%E0%B4%A4%E0%B5%81%E0%B4%97%E0%B5%81%E0%B4%9C%E0%B4%B1%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%B5%E0%B4%B2%E0%B4%BF%E0%B4%AF/

Thursday, October 27, 2011

മുതലാളിത്തവും നോബല്‍ സമ്മാനവും

നോബല്‍ സമ്മാനത്തിന്റെ ചരിത്രവും രാഷ്ട്രീയവും പിന്തുടരുന്ന ആര്‍ക്കും 2011ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള സമ്മാന പ്രഖ്യാപനത്തില്‍ ഒരസ്വഭാവികതയും തോന്നിയിട്ടുണ്ടാവില്ല. മുതലാളിത്തത്തിന്റെ സ്തുതിപാഠകര്‍ക്ക് ലോകവ്യാപകമായി തിരിച്ചടി നേരിടുന്ന കാലമാണെങ്കിലും, ‘റാഷനല്‍ എക്സ്പെക്ടേഷന്‍’ സിദ്ധാന്തം ഇന്നു പൊതുവില്‍ തിരസ്കരിക്കപ്പെട്ടെങ്കിലും, ഇതിനെ പാടിപ്പുകഴ്ത്തിയ രണ്ടു മുതലാളിത്ത സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കാണ് (തോമസ് ജെ. സര്‍ജന്റ്, ക്രിസ്റ്റഫര്‍ എ. സിംസ്) ഈ വര്‍ഷത്തെ നോബല്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. ഇതോടെ റാഷണല്‍ എക്സ്പെക്ടേഷന്‍ സിദ്ധാന്തമവതരിപ്പിച്ച മിക്കവാറും എല്ലാ പ്രധാനികള്‍ക്കും ഈ ബഹുമതി ലഭിച്ചുകഴിഞ്ഞു. ഇതിനു പുറമേ, മറ്റൊരു തൂവല്‍ചാര്‍ത്തു കൂടി ഈ സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കുണ്ട്. കെയ്നീഷ്യന്‍ സിദ്ധാന്തത്തിന്റെ ശക്തനായ വിമര്‍ശകനായി കൂടിയാണ് സാര്‍ജന്റ് അറിയപ്പെടുന്നത്. കെയ്നീഷ്യന്‍ സ്ഥൂല സാമ്പത്തിക ശാസ്ത്രം പഴഞ്ചന്‍ തത്വമാണെന്നും അതിനു മറുമരുന്നു നിയോക്ലാസിക്കല്‍ സ്ഥൂല സാമ്പത്തിക ശാസ്ത്രമാണെന്നും 1978ല്‍ തോമസ് സാര്‍ജന്റ് റോബര്‍ട്ട് ലൂക്കാസുമായി ചേര്‍ന്ന് അവതരിപ്പിച്ച ‘Neoclassical Counter Revolution’ല്‍ സമര്‍ത്ഥിക്കുന്നു. എന്താണ് ഇവരുടെ പ്രധാന വാദങ്ങള്‍ എന്നു മനസിലാക്കുന്നതിനു മുന്നോടിയായി... തുടര്‍ന്ന് ഈ ലിങ്കില്‍ വായിക്കുക  (http://dillipost.in/2011/10/25/%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8b%e0%b4%ac%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d/

Thursday, October 6, 2011

കമ്പോളത്തിന്റെ സൈദ്ധാന്തിക പ്രശ്നങ്ങള്‍

സ്വതന്ത്ര കമ്പോള തത്വം മുന്നോട്ടുവക്കുന്നത് എല്ലാ വ്യക്തികളുടെയും സ്വാതന്ത്ര്യമാണ്! എന്നാല്‍ ഇത് ആന്തരികമായി തന്നെ പ്രശ്നമുള്ള സാമൂഹിക വ്യവസ്ഥയാണ് എന്ന് ഈ ചെറു കുറിപ്പില്‍ നിന്നു തന്നെ മനസിലാക്കാം. ഇത്തരം സാഹചര്യത്തിലാണ് റെഗുലേറ്ററി സംവിധാനമായ മൂന്നാം കക്ഷിയുടെ ഇടപെടലുകളുടെ ആവശ്യകത സാധൂകരിക്കപ്പെടുന്നതും, സ്വതന്ത്ര കമ്പോളം എന്ന ആശയം തികച്ചും സ്വതന്ത്രമല്ല എന്നുമുള്ള വാദം ബലപ്പെടുന്നതും. ഈ സാഹചര്യത്തില്‍ നാം മനസിലാക്കേണ്ടത് സമത്വാധിഷ്ഠിതമെന്നു നമ്മെ വിശ്വസിപ്പിക്കുന്ന (സിദ്ധാന്തത്തിന്റെ തത്വത്തിലെങ്കിലും) ഒരു വാദം ആത്യന്തികമായി മുന്നോട്ടുവയ്ക്കുന്ന അസമത്വത്തിന്റെ ബോധമാണ്. അതിനാല്‍ വിപണി കമ്പോളത്തിന്റെ രീതിശാസ്ത്രം മുന്നോട്ടുവയ്ക്കുന്നത് വിവരങ്ങളുടെ അസന്തുലിതാവസ്ഥയെ ഉപയോഗപ്പെടുത്തിയുള്ള ലാഭാമുണ്ടാക്കലാകുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ധനമുതലാളിത്തം നമുക്കു മുന്നില്‍ നിവര്‍ത്തിവയ്ക്കുന്ന പ്രത്യയശാസ്ത്രം സാമൂഹിക അനീതിയുടേതാണെന്നും നമുക്ക് ഉറപ്പിച്ചു പറയേണ്ടിവരും. ഇതിനെ നിരീക്ഷിക്കുന്നതിനായി വിപണികമ്പോളങ്ങള്‍ വിതയ്ക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്ക് ശാസ്ത്രീയമായ അവലോകനങ്ങള്‍ നടത്തുന്നത് ഗുണകരമായിരിക്കും. വായിക്കൂ

Tuesday, October 4, 2011

പ്രതിസന്ധിയുടെ സാമ്പത്തികശാസ്ത്രം

1930കളിലുണ്ടായ സാമ്പത്തിക തകര്‍ച്ചയ്ക്കു ശേഷം ലോകം കണ്ട ഏറ്റവും രൂക്ഷമായ പ്രതിസന്ധിയായിരുന്നു 2008ലുണ്ടായ മഹാമാന്ദ്യം (great recession). ഇതിനു പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് വായ്പാ ഞെരുക്കം (credit crunch) എന്ന സാമ്പത്തിക കീറാമുട്ടിയാണ്. ഇന്ന് 2011ല്‍, ഒരിക്കല്‍ കൂടി മാന്ദ്യത്തിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍, ലോകം ഒരുപക്ഷേ ഉത്കണ്ഠപ്പെടുന്നത് കടപ്രതിസന്ധി (debt crisis) എന്ന വെല്ലുവിളിയെ കുറിച്ചാണ്. ഇതിനെക്കുറിച്ച് ഞാന്‍ ദില്ലിപോസ്റ്റില്‍ എഴുതിയ ലേഖനം ഇവിടെ വായിക്കുക.

ഒരു മറുപടിക്കവിത

"മഴയുടെ നെടുവീര്‍പ്പുകളെ പകുത്തെടുക്കാന്‍ തുടങ്ങിയപ്പോളൊക്കെ

വെയിലിന്റെ മൌനമാണ് കടന്നു വന്നത്

വരണ്ട ഭൂമിയുടെ മനസ്സളക്കാന്‍ തുടങ്ങിയപ്പോളൊക്കെ

ആകാശത്തിന്റെ ഇടര്ച്ചയാണ് മനസ്സിലെതിയത്


സ്നേഹം വേണമെന്ന പരാതിയില്ല ......സ്നേഹിക്കേണ്ട
സേഹം ഏതോ വിദൂര ജന്മത്തിലെ ഒരു അപരിചിത ശബ്ദം മാത്രമായിരിക്കുന്നു


പക്ഷെ
നീ സ്നേഹിചിരുന്ന്നുവെന്നു കള്ളം പറഞ്ഞപ്പോളൊക്കെ

ഞാന്‍ സ്നേഹിചിരുന്നില്ലെന്നാണ് കള്ളം പറഞ്ഞത് .....................
http://perfectmelancholyy.blogspot.com/2011/09/blog-post.html?showComment=1315978559925#ക൧൩൫൫൨൬൨൯൪൭൩൫൦൯൨൦൧൫൩


കവിതക്കുള്ള മറുപടിയായ്‌


നിന്റെ പ്രണയം മഴയായ്‌ പെയ്തൊഴിയുമ്പോള്‍
എന്തേ എന്റെ വെയിലിനോടിത്ര പുച്ഛം?
ഞാന്‍ വെയ്ലായ്‌ മൌനമായ്‌ കടന്നുവന്നില്ലെങ്കില്‍
നീ എങ്ങിനെ വീണ്ടും മഴയായ്‌ ഒഴിയും ?
വരണ്ട ഭൂമിയുടെ തളര്ച്ചയകറ്റാന്‍ കണ്ണീരൊഴുക്കുമ്പോള്‍
വരള്‍ച്ചയാണ് നിന്നെ എനിക്കുനല്‍കുന്നത്;
ആകാശത്തിന്റെ വിശാലതയോ അതിന്റെ ഇടര്ച്ചയോ
എന്നും പെയ്തൊഴിയാനും തിരിച്ചുവരാനും!
മഴയായ്‌ സ്നേഹമായ്‌ കണക്കോതുമ്പോള്‍ എന്തേ നീ
വിജനമായ വരണ്ട ആകാശത്തെ മറന്നത് ?
നീ പെയ്തിറങ്ങുമ്പോള്‍ അതെന്റെ കണ്ണീരാകുമ്പോള്‍
എന്റെ വരള്‍ച്ച ഞാന്‍ മറന്നുപോകുന്നു !
കുളിരായ് നനുത്ത നനവായ്‌ എന്നിലാഴ്നിറങ്ങുമ്പോള്‍
നിന്‍റെഭൂമിയില്‍ പൂക്കളായ്ഞാന്‍ വിടരുന്നു ...
പറയൂ എവിടെയാണ് നീ എന്നിലെ കള്ളം കണ്ടത് ?
ഞാന്‍ കള്ളമാണെങ്കില്‍ പറയൂ... നീ...

Friday, August 12, 2011

പണ്ടെങ്ങോ എഴുതിയ വിപ്ലവ വരികള്‍

ഒരുമതന്‍ തണലില്‍ ഒരായിരം പാദങ്ങള്‍
ഭിന്നതയുടെ നിഴലില്‍ ഒന്നായ്‌ പൊഴിഞ്ഞു !
അതിനാല്‍ വരുവിന്‍ സഖാക്കളെ നമ്മള്‍
ഒരായിരം പാദമായ് ഇങ്ക്വുലാബ് മുഴക്കാം!

Wednesday, August 3, 2011

ബന്ദിന്‍റെ ശബ്ദം

വിജനതയുടെ തെരിവിലൂടെ ഒരു ബന്ദ് ദിവസം

ഹര്‍ത്താലുകളെന്ന് പുനര്‍നാമം ചെയ്തിട്ടും

വിജനതയെ ഭേദിക്കാന്‍ ബന്ദിന് കഴിഞ്ഞില്ല.

തിരയിളകുന്ന സംശയങ്ങളും, ചോദ്യങ്ങളും എന്നും

ഹര്‍ത്താലുകളെയും ആഹ്വാനികളെയും പേടിച്ചു

വഴിമുട്ടിയ ശബ്ദം ഒരുനാള്‍ ചിലംബിച്ച് പുറത്തു

വന്നപ്പോള്‍ അവര്‍ തിരക്കിട്ട് അകന്നുപോയ്

ശബ്ദ നാളങ്ങള്‍ ചാടിക്കടന്ന സ്വനം കിതച്ചെത്തി-

ഹര്‍ത്താല്‍ ആരവത്തില്‍ ആണ്ടുപോയ്‌ ശബ്ദം

തിരിച്ചറിഞ്ഞതെവിടയോ... ഒറ്റപ്പെടുത്തിയ

നിശബ്ദതയില്‍, ഏതോ മാളത്തിന്‍ സുശുപ്തിയില്‍.

സിദ്ധിക്‌ റാബിയത്ത്

Monday, August 1, 2011

രണ്ട്‌ ചോദ്യം

ശവങ്ങളെ മയ്യിത്തെന്നും

ശവക്കുഴികളെ മയ്യക്കുഴിയെന്നും

പഠിപ്പിച്ച ഉസ്താതിനോട്


ചിതയെ തീക്കുണ്ഠമെന്നും

ചിതക്കുണ്ഠമല്ലാത്തതെന്തെന്നും

ചോദിച്ചപ്പോളൊരു തീനോട്ടം


മറുപടിയുടെ ചൂട്മാറിയത്‌

മദ്രസ്സ വിട്ടോടി കടലടിയുടെ

പിന്നില്‍ തലവരെ മുങ്ങിയപ്പോള്‍


തിരയെണ്ണല്‍പോലെ പുതിയ

തിരസംശയങ്ങളും തള്ളിവന്നു

അപ്പോള്‍ കടല്‍പ്പള്ളിയാണ് പ്രശ്നം


ആടിമാസത്തില്‍ കരകേറുന്ന കടല്‍

അടിയോടിളക്കുന്ന കരിമ്പള്ളി

കുരിശടി, പണിതീര്‍ത്തതെന്തിന്?


കടല്‍കേറി കപ്പല്‍യാട് കെട്ടി

കരയടുക്കുന്ന കപ്പലുകെട്ടാനോ

അതോ കപ്പിത്താനുറങ്ങാനോ?


മറുപടിയുടെ മഞ്ഞിച്ച പുച്ഛം

മിനക്കെടാതെ ചെയ്തയാത്രയിങ്ങു

ദില്ലിയിലെ മുറികളില്‍ വരികളായ്‌


സിദ്ധിക്‌ റാബിയത്ത്

Saturday, July 30, 2011

കവികള്‍

ഇന്നെഴുതുന്നത് ഇന്നലകളുടെ നൊമ്പരങ്ങള്‍ ഇറ്റിച്ച ചാലുകളുടെ തേടലോ,
നാളയുടെ മൂര്‍ത്തത ച്ചുംബിക്കാത്ത നിനവുകളുടെ കോറലുകളോ അല്ല,
ജനിക്കുന്ന വേദനയുടെ അംശം പകരലാണ്, നടവഴിയുടെ ചേതനയാണ്‌ .

ഉപ്പുകാറ്റില്‍ പുതയുന്ന മണലില്‍ വളര്‍ന്നു പൊന്തുന്ന സസ്യങ്ങള്‍ പലതും,
ചിലത് വന്മരങ്ങള്‍, ചിലത് ശ്രദ്ധ ക്ഷണിക്കലുകല്‍ക്കപ്പുത്തെ ഗുല്മങ്ങള്‍,
ചിലര്‍
നറുജീവന്‍ പ്രതിഫലംഗളില്ലാതെ സദാ പ്രദാനം ചെയ്യുന്നവര്‍ മുത്തുകള്‍.

കരകളെ, കടലിന്റെ സമൃധിയെ ചൊല്ലി പുകഴ്പാടും പാണന്മാര്‍ നാടോടികള്‍,
കോര്‍ത്തിണക്കിയ മുത്തുകള്‍ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പുതുമയുടെ തലമുറയായ് ,
പഴമയുടെ പുതുമയുള്ള പശിമ പേറുന്ന പാണന്മാര്‍ കവികതയുടെ സൂക്ഷിപ്പുകാര്‍.

സിദ്ധിക്ക് റാബിയത്

Sunday, July 24, 2011

ഉടഞ്ഞ വഴിയമ്പലങ്ങള്‍

ഉടഞ്ഞ വഴിയമ്പലങ്ങള്‍

വിളക്ക് കൊളുത്തിയിട്ടു
കരിഞ്ഞ തിരി എരിഞ്ഞമരാനില്ല.
ചാരായം കുടിച്ചപ്പോള്‍
അന്ന നാളത്തിലൂടെ ഒരു വണ്ടി,
കല്കരി വണ്ടി, തീ തുപ്പിപോയതറിഞ്ഞില്ല.
സ്വയംഭോഗതിനായ് ആല്‍ത്തറയിലെത്തിയ
നാരായണന്‍ മൂത്രമൊഴിച്ചു തിരിച്ചു പോയ്‌.
നിശബ്ദതയെ ഭേദിച്ച്,
മധുകുന്നിലെ ചെരുവില്‍ നിന്ന് കുറുക്കന്റെ ഓരിയിടല്‍.
കാലന്‍ കോഴിയുടെ കൂവല്‍ വീണ്ടും വന്നു,
കുനിയില്‍ ഒതേന തീയന്റെ വായില്‍ മണ്ണ് വീണു.
കിഴക്ക് ഭാഗത്ത്‌ വെച്ച ഒറ്റ ജനലിന്റെ ഒറ്റക്കള്ളിയിലൂടെ,
സൂര്യ കിരണം കണ്ണില്‍ പതിച്ച് രതിച്ചേച്ചി ഉണര്‍ന്നു.
പിന്നീടാണ് രതിച്ചേച്ചിയറിഞ്ഞത് ,
സ്വപ്നങ്ങള്‍ക്ക് നിറമില്ല ഒഴുക്കില്ല,
ഉടഞ്ഞും, കലങ്ങിയും ഒഴുക്കുമില്ലാതെ തുടരുന്ന സ്വപ്‌നങ്ങള്‍

രാജീവന്‍ കുന്നത്ത്

Monday, July 11, 2011

പ്രണയം തംബുരുവില്‍ നിന്നുയരുന്ന നാദമോ?
ഹൃദയം താളങ്ങള്‍ തിമിര്‍ക്കുന്ന തബലയോ?
ഉള്‍വിളികള്‍ കാളലുകള്‍ ഷഹനായിയോ?
ഒരായിരം നാദങ്ങള്‍ ഒരുമിച്കൊട്ടുന്ന കാവ്യം
പ്രണയമോ പരവശതയുടെ പിശകിയ താളമോ?

Let's breeze around the milky moonlight
Let's move around the saffron twilight
Let's dream around the horizon yet to find
Let's have a hope of love and immortality
Alas! the music of mosquitoes and sting of bugs
made you cry and love in the pain of mine...
The pearls of eyes loved by your dusky lips
The pain of Stings washed with the saliva
The trembling limbs received the palms of love
The pearls of white lake gave a bath of ease,
which woke me up to attend my beloved

Wednesday, July 6, 2011

The bliss of life flows to the eternity of being loved
The offer of love flows to the heart as peace of olive
None offer less or more to the heart whom it offered
None it received can desire more than it decided
I am offered and you received cannot better than you

Friday, June 10, 2011

ഭീഷ്മപതനം





എം എഫ് ഹുസൈന് ഒരു
വിലകുറഞ്ഞ സമ്മാനം
ഫീലിംഗ് സാഡ്

Friday, April 15, 2011

കറുത്ത ഉറുംബ്

സ്വര്‍ണ താമര ഇതളുകല്‍ക്കിടയിലൂടെ
ഒഴുകിനീങ്ങുന്ന കറുത്ത ഉറുമ്പുകള്‍
അര്‍ഥം മാത്രം പേറി ക്കൊണ്ടകലുന്ന
ചെറു സേനകള്‍ കാലത്തിന്റെ കാവലാളുകള്‍

യുഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍
പ്രാന്തീകരിച്ച നിറം ഭേദങ്ങള്‍ കൂടാതെ
കാലത്തിന്റെ കാവലാളുകലായപ്പോള്‍
മിച്ചമായത് ഒരു കൂട്ടം മെച്ചമറ്റ ചോദ്യങ്ങള്‍

Tuesday, March 15, 2011

വിശുദ്ധ പ്രണയത്തെ വിരുന്നു കാരനാക്കാന്‍ കൊതിക്കുന്ന
വിശുദ്ധിയുടെ നനവറ്റ നെഞ്ചും മനസ്സും മിനുക്കിവക്കുന്നവര്‍
വിശുദ്ധി എന്ന ശുദ്ധി അവരുടെ അശുദ്ധിയല്ലെന്നു കണ്ടോ?
മെരുങ്ങാത്ത മിനുങ്ങാത്ത വളര്താനാകാത്ത പ്രണയം കാണുമോ?
വിശുദ്ധിയുടെ വെള്ളിടി തേടുന്ന നോട്ടം തുളഞ്ഞു കേരുന്നതെന്നും
ശുദ്ധി സങ്കല്പങ്ങളുടെ അടഞ്ഞ പെട്ടിയില്‍,
നിന്റെ കാഴ്ചയും നോട്ടവും എന്താണെന്നെ അറിയാത്തതെന്നോ?
ഞാനാപ്പെട്ടിയല്ല!

Friday, March 11, 2011

ഭീമപര്‍വ്വം : ദ്വാപരയുഗത്തിലെ സ്വത്വങ്ങള്‍

സീ ദി ലിങ്ക് http://dillipost.in/2011/03/20/%E0%B4%AD%E0%B5%80%E0%B4%AE%E0%B4%AA%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B5%E0%B4%82-%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86/

ആമുഖം
ഇക്കഴിഞ്ഞ ജയം ഉത്സവത്തിലെ (IGNCA, ന്യൂ ഡല്‍ഹി) ഏറ്റവും മികച്ച മഹാഭാരത് അടോപ്ഷനായിട്ടാണ് ദ്വാപരയുഗത്തിലെ മഹാഭാരത സ്വത്വങ്ങള്‍ ഭീമപര്‍വ്വതിലൂടെ നിറഞ്ഞാടിയത്. സാംദ്വാപരയുഗത്തിലെ പട്ടംകരി എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലില്‍ നിന്നും പ്രചോദനം ഉള്കൊന്ടെഴുതിയ പതിനാറു അധ്യായങ്ങളുള്ള നാടക ശകലമാണ് ഭീമപര്‍വ്വം. ഈ നാടകാവലംബതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് മഹാഭാരതത്തിലെ പ്രാന്തവല്‍കരിക്കപ്പെട്ട സ്ത്രീ കഥാപാത്രങ്ങളെയും, മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയ രാഷ്ട്ര തന്ത്റഞ്ഞതയുടെയും, മറക്കുവാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന ദാസ്സ്യുക്കളുടെയും, കാട്ടുവാസികളുടെയും മറച്ചുവക്കുകയും അമാനുഷികത കല്പ്പിക്കപ്പെടുകയും ചെയ്ത സ്വത്വങ്ങളുടെ യും അന്വേഷണമാണ്. ഇത് സാധ്യമാക്കുന്ന മറ്റൊന്ന് എം ടി തൊട്ടുണര്‍ത്തുന്ന ഭീമന്റെ സ്വത്വതിനെ കുറിച്ചുള്ള അന്വേഷണവും അതുവഴി ഇന്നുവരെ ആര്യ കഥാ രചന തൊട്ടിട്ടില്ലാത്ത പ്രമേയങ്ങളിലൂടെ യുള്ള തിരനോട്ടവുമാണ്.


ഭീമനിലൂടെ കഥ പറയുമ്പോഴും നാടകം ഭീമനില്‍ ചുരുങ്ങുന്നില്ല. കാരണം കഥാപാത്രങ്ങളായ ദ്രൌപദി, യുധിഷ്ടിരന്‍, അര്‍ജുനന്‍, ഭീമന്‍, കുന്തി, ഗാന്ധാരി, ദ്രിതരാഷ്ട്രാര്‍, വിതുരാര്‍, സഞ്ജയന്‍ , കൃഷ്ണന്‍, ഹിടിമ്പി, ഘടോല്‍കച്ചന്‍, കാട്ടാളതിയും മക്കളും തുടങ്ങിയ എല്ലാവരും തനതായ ശൈലിയില്‍ മുഖ്യധാര മഹാഭാരതത്തില്‍ നിന്നും തങ്ങളുടെ സ്വത്വതിനെ പുനര്‍ നിര്‍വചിക്കുന്നുമുണ്ട്. വിസ്മ്രിതിയുടെ കാരാഗൃഹത്തില്‍ അടക്കപ്പെട്ട വാരണാവതത്തില്‍ അഗ്നിക്കിരയാക്കിയ നാടോടികളായ കാട്ട് മക്കളിലൂടെയും അവരുടെ അമ്മയിലൂടെയും നാടകം മുഖ്യധാര മഹാഭാരത ചിത്രീകരണം സാധ്യമാക്കിയ മണ്ഡലങ്ങള്‍ ഭേദിച്ച് ഭീമപര്‍വ്വതിലൂടെ മഹാഭാരതതിനെ മുന്നോട്ടു കൊണ്ട് പോകുകയാണ്. ഇന്ത്യന്‍ നാടകത്തില്‍ വിരളമായി കാണുന്ന പാരലല്‍ ടെക്സ്റ്റ്‌ (parallel text) എന്ന ശൈലി ഉപയോഗിക്കുന്ന സാംകുട്ടി ഭീമപര്‍വ്വതിലൂടെ വെത്യസ്തമായ സമകാലിക രാഷ്ട്രീയത്തെ ദ്വാപരയുഗം വരെ വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയും ഒരുപരുധിവരെ ലക്‌ഷ്യം കാണുകയും ചെയ്യുന്നുണ്ട്.

ഭീമ പര്‍വ്വത്തെ മൂന്നു തലങ്ങളിലായി അവലോകനം നടത്താവുന്നതാണ്. ഒന്ന് റിവേഴ്സ് നരേഷന്‍ - കഥപറച്ചില്‍ ആരംഭിക്കുന്നത് എല്ലാം ഒടുങ്ങി അവസാനം മഹാപ്രസ്ഥാനതിലേക്ക് കടക്കുന്ന പാണ്ടവാദികളുടെ ഇടയില്‍ കുഴഞ്ഞുവീണ് മരണത്തോട് മല്ലിടുന്ന ദ്രൌപദിക്കരികില്‍ നിന്നും ഭീമസേനന്‍ ചരിത്ര പഥത്തിലൂടെ പിന്നോട്ടൊരു യാത്രനടതുകയും മഞ്ഞെടുക്കുന്ന മഹാപ്രസ്ഥാനത്തില്‍ ഒടുവില്‍ ദ്രൌപദിക്കൊപ്പം ഒടുങ്ങുകയും ചെയ്യുന്നു എന്നതാണ്. രണ്ടു, ഓര്‍മ്മകളിലൂടെ വരച്ചുകാട്ടുന്നത് മഹാഭാരതത്തിലെ നിശബ്ദരായ കഥാപാത്രങ്ങള്‍ ഇങ്ങനെയായിരിക്കാം പ്രതികരിചിരുന്നതെന്നും പുരുഷകേന്ദ്രീകൃത രചനകളില്‍ നിന്നും പ്രാന്തവല്കരിച്ച അപ്രധാനമായി തള്ളിയവര്‍ തിരിച്ചുവരുന്നതും പുതുമ യേകുന്നു. മൂന്ന്, വര്‍ഗ ജാതി രാഷ്ട്രീയത്തിന്റെ സമകാലീനത പാരലേല്‍ ടെസ്റ്റ്‌ ലൂടെ സന്നിവേഷിപ്പിക്കുകയും ആത്മ സംഘര്‍ഷങ്ങളുടെ കുത്തൊഴുക്കാകുന്ന ജീവിതവും, അറിയാതെ ചെയ്തുപോകുന്ന പിഴവുകളിലൂടെ വേട്ടയാടപ്പെടുകയും അത് തന്റെ ജീവിദാന്ത്യത്തില്‍ കലാശിക്കുകയും ചെയ്യുന്ന ഗ്രീക്ക് ദുരന്ത നാടക രചനാ സമ്പ്രദായവുമാണ് .

കഥാപാത്ര രചനയും കഥാ തന്തുവും
കഥാപാത്രങ്ങളുടെ നിര്‍മാണം അവരുടെ സ്വഭാവങ്ങളെ അടിസ്ഥാനമാക്കി നാലായി വര്‍ഗീകരിക്കാം. ഒന്ന് , സ്ത്രീ കഥാപാത്രങ്ങള്‍; രണ്ട്, പാണ്ഡവര്‍; മൂന്ന്, കാട്ടാളര്‍; നാല് ചരിത്ര രചൈതാക്കള്‍.
സ്ത്രീകള്‍
ഈ നാടകം നമുക്ക് സമ്മാനിക്കുന്നത് ശക്തമായ അഞ്ചു സ്ത്രീ കഥാപാത്രങ്ങളെയാണ്. സമ്പ്രദായങ്ങളില്‍ നിന്നും വെത്യസ്തമായ് സ്ത്രീകള്‍ക്ക് വിലാപമോ അതിര് കവിഞ്ഞ ലാസ്യമോ ഒന്നും കല്‍പ്പിക്കുന്നില്ല പകരം യാധാര്ത്യങ്ങള്‍ക്ക് നേരെ നെജുവിരിച്ചു പ്രതികരിക്കുന്ന സ്ത്രീകളെയാണ് ഭീമ പര്‍വ്വം മുന്നോട്ടു വക്കുന്നത്. മഹാഭാരത രചന പ്രോത്സാഹിപ്പിക്കപെടുന്നത് ഈ അഞ്ചു കഥാപാത്രങ്ങളിലൂടെയാണ്.
ദ്രൌപദി: മഹാപ്രസ്ഥാനത്തില്‍ ആദ്യം വീണ, പിന്നെ നാടക മദ്യത്തില്‍ മരണപെടുന്ന (അദ്ധ്യായം ഒന്ന് മുതല്‍ ഏഴുവരെ) ദ്രൌപദിയുടെ പാത്രവല്‍ക്കരണം തികച്ചും വെത്യ്സ്തമാണ്. കാരണം, അര്‍ജുനന്‍ ധനുര്‍ബലം കൊണ്ട് നേടിയ വധുവായിട്ടും കുന്തിയുടെ നിര്‍ദേശപ്രകാരം അഞ്ചുപേര്‍ക്കും ഭാര്യ ആകുന്ന ദ്രൌപദി തൊട്ടടുത്ത അധ്യായമായ കാംപില്യത്തില്‍ ആത്മസന്ഘര്‍ഷതിന്റെ പെരുംകടലില്‍ നമ്മോടു സംവദിക്കുന്നതാണ്. യുധിഷ്ടിരന്റെ വരവ് സാധാരണയായി ദ്രൌപദിയില്‍ ലാസ്യവും സന്ഘര്ശേതര വികാരങ്ങളാണ് കല്പ്പിചിരുന്നത് (ഉദാ: കഥകളി യില്‍) ഇതില്‍ നിന്നും വെത്യസ്തംമാക്കി പച്ചയായ ദ്രുപത കുമാരി പ്രേക്ഷകര്‍ക്ക്‌ പുത്തന്‍ അനുഭവമാണ്.
കുന്തി: ഭാരതത്തിന്റെ രീതിശാസ്ത്രത്തില്‍ സഹനത്തിന്റെയും സ്ത്രീത്വതിന്റെയും പ്രതിനിധിയായ ഭാരതാംബയായ കുന്തി പാണ്ഡവരുടെ മുഴുവന്‍ വിജയത്തിന്റെ അരങ്ങിലെ കളിയുടെ സംവിധായകയായുള്ള ചരിത്ര വായന ഭീമ പര്‍വ്വത്തിലൂടെ വെത്യസ്തമാകുന്നു. അടുക്കളയുടെ മറവില്‍ പാണ്ഡവരുടെ രാഷ്ട്ര നിര്‍മാണത്തിന്റെ ചുക്കാന്‍ പിടിച്ച അവര്‍ സ്ത്രീത്വ വാദത്തിന്റെ പുതിയ മുഖമായി മനസ്സിലാകെണ്ടിയിരിക്കുന്നു. സ്ത്രീ രാഷ്ട്രം നിര്‍മിക്കാന്‍ തുലോം യോഗ്യരല്ല എന്ന ഭാരതീയ വിവക്ഷയേയും മഹാഭാരതം പുരുഷകുലതിന്റെ മാനിഫെസ്റെഷനാനെന്നുള്ള പുരുഷ ചരിത്രത്തിന്റെ കാതലായ മാനങ്ങളെയും സ്ത്രീത്വ വാദത്തിലൂടെ പുനര്‍ വായിക്കുകയാണ് ഭീമപര്‍വ്വതിലെ കുന്തി.
ഗാന്ധാരി: കണ്ണുണ്ടായിട്ടും കണ്ണ് വലിച്ചുകെട്ടി ത്യാഗം കാണിച്ചു എന്നുള്ള വീക്ഷണത്തില്‍ നിന്നും കണ്ണില്ലെങ്കിലും കാണാനും ഒരു രാഷ്ട്രം ഭരിക്കാനും സ്ത്രീക്കുകഴിയും എന്നുള്ള സന്ദേശമാണ് ഗാന്ധാരി. ഇവിടെയും സ്ത്രീ സ്വത്വം അവമതിക്കപ്പെടെണ്ടതല്ല എന്നാണ് ഗാന്ധാരി ശക്തമായി മുന്നോട്ടുവക്കുന്നത്. കുട്ടികളെ ശാസിക്കുന്നതിനിടയില്‍ പറയുന്ന "അന്ധന്മാര്‍ക്കും ശണ്ട്ടന്മാര്‍ക്കും വേണ്ടി ആഹൂതിചെയ്ത രാജാന്ഗനമാരുടെ നെടുവീര്‍പ്പുകള്‍ ഈ കൊ:ട്ടരക്കെട്ടുകളില്‍ ഇന്നും തേങ്ങി നടക്കുന്നുണ്ട് " എന്ന പ്രസ്താവന മുന്നോട്ടുവക്കുന്നത് ഈ സ്ത്രീത്വത്തിന്റെ ശക്തി തന്നെയാണ്. കൌരവരുടെ നാശം അച്ചടക്കമില്ലായ്മയും, ധിക്കരപരവുമായ ജീവിത രീതിയിലാണെന്നും മനസ്സിലാക്കുനുണ്ട് അവര്‍. മക്കളെയും അവരുടെ ദുര്‍വിധിയെയും കരുതുവിടാതെ നേരിടുമ്പോള്‍ ചരിത്രത്തിന്റെ ചക്രത്തില്‍ കുരുങ്ങിയതിനെ ചൊല്ലി വിലപിക്കുകയാണ് ദ്രിതരാഷ്ട്രാര്‍. ഇവിടെ ഗാന്ധാരിയും ദ്രിതരാഷ്ട്രരും പുരുഷ സ്ത്രീ കഥാ പാത്രങ്ങളുടെ സാധ്യതകള്‍ അനന്തമാക്കുന്നു.
ഹിടിമ്പി: രണ്ടാം തരക്കാരോ അല്ലെങ്കില്‍ ആര്യ കഥയിലെ നീചരോ ആണ് കാട്ടുവാസികള്‍. എന്നാല്‍ കാടിന്റെ തന്മയും നന്മയും നിറഞ്ഞ ഹിടിമ്ബിയെ ഭീമന്റെ പുരുഷത്വം ആകര്‍ഷിക്കുന്നു. എന്നാല്‍ ഭീമന്‍ നിസ്സഹായന്നായി അമ്മയുടെ വാക്കുകള്‍ പിന്തുടരുമ്പോഴും ഹിടിമ്പി തന്‍റെ സ്ത്രീത്വം എത്ര മഹതരമായാണ് ഉയര്തിപ്പിടിക്കുന്നതെന്നും തന്‍റെ പുത്രനെ വളര്തുന്നതെന്നും വളരെ കുറഞ്ഞ സാമീപ്യത്തിലും കരുത്തോടെ നില്‍ക്കുന്നുണ്ടാ വനസന്തതി.
കാട്ടാളതി അമ്മ: മഹാഭാരത കഥയിലോ എം ടി യുടെ രണ്ടാം ഊഴത്തിലോ ചരിത്രതിലെവിടെയുമോ ചിത്രീകരിക്കപ്പെടാതെ പോയ പ്രാന്തവല്‍കരിക്കപ്പെട്ട കഥാപാത്രമാണ് കാട്ടാള്തി. രാഷ്ട നിര്മാനതിനായ് വട്ടം കൂട്ടുന്ന കുന്തിയെന്ന അമ്മയുടെ വിരുദ്ധ ധ്രുവതിലാണ് കാട്ടലതിയെ യവനികയിലൂടെ പ്രതിഷ്ടിക്കുന്നത്. മാതൃത്വത്തിന്റെ ഉത്തമോദാഹരണമായ അവര്‍ മനുഷ്യരായാല്‍ അവര്‍ ആരായാലും എന്തായാലും അവര്‍ക്ക് ആത്യന്തികമായ് നന്മ നേരുന്ന മാതൃ സംഗല്‍പമാണ് ആ അമ്മ.

പാണ്ഡവര്‍
ആത്മസന്ഘര്ഷങ്ങളും വ്യെക്തിപരതയും അവസരവാദങ്ങളുമാണ് യഥാര്‍ത്ഥ പാണ്ഡവരെ ഒരുമഹാ സാമ്മ്രാജ്യം സ്ഥാപിക്കാന്‍ സഹായിച്ചത്. ഈ കഥാപാത്രങ്ങളെ മനസ്സിലാക്കേണ്ടത് മഹാഭാരത കഥാ രചനയുടെ ഇന്‍സ്ട്രുമെന്റ് ആയിട്ടാണ്. ഇത്തരത്തിലുള്ള ഒരു സ്വത്ത്വ പ്രദര്‍ശനം ചരിത്രത്തില്‍ പാണ്ഡവരുടെ ചിത്രീകരണത്തെ വെത്യസ്തമാക്കുന്നു. പാണ്ഡവരുടെ അമാനുഷികതയുടെ മൂടുപടം ചീന്തി എറിയുന്ന ഭീമ പര്‍വ്വത്തില്‍ പ്രധാനമായും ചിത്രീകരിക്കുന്നത് യുധിഷ്ടിന്‍, ഭീമന്‍ പിന്നെ അര്‍ജുനന്‍ എന്നിവരുടെ ആത്മ സംഘര്‍ഷങ്ങളാണ്. താന്‍ നേടിയ ഭാര്യയെ മറ്റു നാല് സഹോദരങ്ങലോടൊപ്പം പങ്ക് വക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന മനോ വ്യഥയും തന്‍റെ വ്യെക്തി പരമായ ആഗ്രഹാങ്ങല്കുണ്ടാകുന്ന തടസതിലും വീര്‍പ്പു മുട്ടുന്നവനാണ് അര്‍ജുനനില്‍ പ്രതിഭലിപ്പിക്കുന്നത്. ഭീമനാകട്ടെ തന്‍റെ കരബലം കൊണ്ട് പാണ്ടാവര്‍ക്കുച്ചുറ്റും കോട്ട തീര്തിട്ടും താന്‍ പ്രാന്തവല്‍കരിക്കപ്പെടുന്നതിന്റെ പൊരുള്‍ പരോക്ഷംമായ് അന്വേഷിക്കുന്നു, ഒടുവില്‍ കണ്ടെത്തുമ്പോള്‍ ചരിത്രം വളരെ പിറകോട്ടു പോയിരിക്കുന്നു. മനപ്പൂര്‍വമാല്ലാതെ ചെയ്ത കര്‍മഫലം തന്നെ നിരന്തരം വേട്ടയാടുകയും അതില്‍ കുടിങ്ങി ജീവിതം ഓടുന്ഗുന്നതുമായ നാടകീയത അഥവാ ദുരന്തമാണ് ഭീമനെ ഗ്രസിക്കുന്നത്. ധര്മപുത്രനും ധര്മതിനുവേണ്ടി നിലകൊള്ളുന്നവന് എന്ന കല്പനയെ യമന്റെ പുത്തന്‍ പിറവി എന്ന് വിശേഷിപ്പിക്കുന്ന വിതുരരുടെ മകനെന്ന സാധ്യതയെ ഉപയോഗിക്കുകയും, ആ അറിവുല്‍ക്കൊണ്ട് ജീവിക്കുന്നവനായാണ് യുധിഷ്ടിരനെ ഭീമപര്‍വ്വത്തില്‍ പ്രതിഷ്ടിക്കുന്നത്. ചരിത്രം ഗാംഭീര്യവും ധര്‍മവും കല്പ്പിക്കുമ്പോള്‍ ഒരു സാധാരണ കുമാരന്റെ സര്‍വ്വ ചേഷ്ടകളും ഉള്‍ക്കൊണ്ട്‌ മോഹവും അവസരവാദവും ധര്മമായ് പുനര്‍ വായിച്ചും, പഠിപ്പിച്ചും യുധിഷ്ടിരനെ വെത്യസ്തനാക്കുന്നതാണീ നാടകീയത. ഈ പുനര്‍ വായനയിലൂടെ തന്നെ യാണ് മഹാഭാരത നായകന്മാര്‍ പുതിയ വാര്‍പ്പ് മാതൃകകള്‍ ആകുന്നതും.

കാട്ടാളര്‍
പാണ്ടാവരെപ്പോലെ മഹാഭാരത രചനയിലെ ഇന്‍സ്ട്രുമെന്റ്സ് ആണ് കാട്ടാളര്‍. കാടിന്റെ നന്മയും മാനുശീകതയുടെ മൂര്‍ത്ത ഭാവവുമായി കാട്ടാളതിയും അവരുടെ മക്കളും പാണ്ടവരോട് പെരുമാറുമ്പോള്‍ നിഷ്കരുണമായ്‌ അഗ്നിക്കിരയാകപ്പെടുന്നവരാന് കുറ്റമറ്റ ആ കാട്ട് സന്തതികള്‍. ഏകലവ്യന്‍ എന്ന വനസന്തതിയുടെ പുകഴ് പാടിനടക്കുന്ന അവര്‍ ചരിത്രത്തിന്റെ ബലിയാടുകലാകുന്നത് അനിവാര്യം എന്ന വിവക്ഷ തിരുത്തി അത് മഹത്തായ അറിവിന്റെ ഒരുപക്ഷെ മഹാഭാരതത്തിന്റെ തന്നെ ഹൃദയത്തിലൂടെ ചവിട്ടി കേറുന്ന ബിംബങ്ങളാകുന്നതും. അവരുടെ നന്മയാണ് നാടകത്തില്‍ സന്നിവേശിപ്പിച്ച തെയ്യങ്ങളുടെ ബിംബവല്‍ക്കരണം അന്വര്തമാക്കുന്നത്. അന്ജതയില്‍ ചോരയെ ചുട്ട ഭീമനെ ഒഴിയാ ബാധയായ്‌ പിന്തുടരുകയും ഭീമന്‍ കാട്ടാളനാണെന്ന സത്യം അരക്കില്ലം കത്തിക്കുന്നത് മുതല്‍ കാട്ടാള തെയ്യങ്ങള്‍ ഭീമനെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നതും നാടകത്തെ ദ്രിശ്യ വിരുന്നിന്റെ പുതിയ തലങ്ങളില്‍ ഭീമപര്‍വ്വം പ്രേക്ഷകരെ എത്തിക്കുന്നതില്‍ വേറിട്ട്‌ നില്‍ക്കുന്നു.

ചരിത്ര രചൈതാക്കള്‍
ദ്വാപര യുഗപതി കൃഷ്ണന്‍ ഭഗവാന്‍ എന്ന ആശയതില്‍ന്നിന്നും, വ്യാധനെയ്തുവിട്ട അമ്പു കാലില്തരച്ചു കടപുഴകിവീണവന്‍ എന്നാക്കുമ്പോള്‍ കഥ ചരിത്രത്തിന്റെ ഭാഗമാണ് , എന്നാല്‍ കുശാഗ്ര ബുദ്ധിയും, സ്വതസിദ്ധമായ രാസ ലീലകളുമായ് ഒരേസമയം എല്ലാവരെയും രസ്പ്പിച്ചു പ്രീതിപ്പെടുത്തുകയും വേണ്ട സമയം അവരെ നിയന്ത്രിക്കുകയും ചെയ്യുന്ന രാഷ്ട്ര തന്ത്രന്ജനായാണ് തിരക്കഥയിലും അരങ്ങത്തും ദ്ര്വാരകാപതി ഭീമപര്‍വ്വത്തില്‍ എത്തുന്നത്. കളിയിലൂടെയും പുതുമയുള്ള ആന്ഗ്യ വാച്യ പ്രകടനങ്ങളിലൂടെയും കൃഷ്ണനെന്ന യാദവ കുമാരനെ യുക്തിവത്കരിക്കുകയാണ് നാടകകൃത്തും സംവിധായകനുമായ സാംകുട്ടി. ദൈവ വല്ക്കരനതിലൂടെ ലഘൂകരിക്കപ്പെട്ട മാനുഷീകമായ സന്ഗീര്‍ണതകളെ തനതായ സ്ന്ഗീര്‍ണതകളിലൂടെ വ്യാപരിപ്പിക്കുന്നുമുണ്ട് നാടകത്തില്‍.
ദാസീ പുത്രനെങ്കിലും തന്‍റെ ദീക്ഷനാശാലിത്വം കൊണ്ട് എന്നും കൌരവരുടെ ഒപ്പം നില്‍ക്കുകയും തന്‍റെ മകനായ യുധിഷ്ടിരനുവേണ്ടി പരോക്ഷമായ് കരുക്കള്‍ നീക്കുകയും അത് സാധ്യമാകാതായപ്പോള്‍ മറ്റുവഴികല്‍ ഉപദേശിക്കുകയും ചെയ്ത വിജ്ഞാനിയായ കുശാഗ്രബുധിയാണ് ധര്മനായ വിതുരര്‍. തന്‍റെ മക്കള്‍ ഒരു മഹാരാജ്യം വാഴണം എന്ന ആശയം കുന്തിയിലൂടെ സന്നിവേഷിപ്പിക്കുന്നതും ഈ അഭിമതനായ വിതുരരിലൂടെയാണ് . ഇദ്ദേഹത്തിന്റെ മുഖം അഴിക്കുന്നത് പ്രമാണ കോടിയില്‍ വച്ചു വധിക്കപ്പെടാതെ രക്ഷപെട്ട ഭീമനോട് "നിങ്ങള്‍ കരുതിയിരിക്കുക, പ്രത്യേകിച്ചും അര്‍ജുനനും ഭീമനും, കാലം വരുന്നത് വരെ കാത്തിരിക്കുക അതാണ്‌ രാജ്യതന്ത്രം" എന്ന് പറയുന്ന സാഹചര്യവും വിതുരരുടെ ചരിത്രം വെള്ളപൂശിയ മുഖം മാനുശീകമാനെന്നു തുറന്നുകാനിക്കുന്നു.
അന്ധത അറിവിലും പ്രവര്‍ത്തനത്തിലും പ്രതിഭലിപ്പിച്ചുകൊണ്ട് പതിനായിരം മദയാനകളുടെ കരബലമുള്ള ദ്രിതരാഷ്ട്രര്‍ തന്‍റെ ദൌര്‍ബല്യമായ മകന്‍ ദുര്യോധനനു മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ന്നു പോകുന്നു എന്നത് വെക്തി എന്നതിനുപരി ചക്രവര്‍ത്തി എന്നിരിന്നിട്ടും തികഞ്ഞ ഒരു സ്വത്ത്വ പ്രശ്നമാണെന്ന് രചനയില്‍ നിന്നും സ്പഷ്ടമാകുന്നുണ്ട്. അതുപോലെ തന്റെ വംശം കുരുക്ഷേത്ര യുദ്ധത്തില്‍ കൊഴിഞ്ഞു വീഴുമ്പോള്‍ ദുര്‍ബലനാകുന്ന ദ്രിതരാഷ്ട്രര്‍ ഗാന്ധാരിക്ക് വിപരീതമായാണ് രചിച്ചിരിക്കുന്നത്. രചനയുടെ ഈ വിധ സമാന വിവരങ്ങളും സാധ്യതകളും ഉപയോഗപ്പെടുത്തുന്നതു മൂലം ഭീമപര്‍വ്വം രണ്ടാം ഊഴത്തില്‍ നിന്നും തികഞ്ഞ ഒരു സ്വതത്ര കൃതിയായ് മാറുന്നത് കാണാം.

വാല്‍കഷ്ണം
കാട്ടാളരെ പുനര്‍ ജീവിപ്പിക്കുന്നതിലൂടെ രചനയിലും ചരിത്രത്തിലും പുതിയ അദ്ധ്യായം തുറക്കുകയും അതുവഴി ആര്യാവര്‍ത്തം സമ്മാനിച്ച മഹാഭാരതം ദാസ്സ്യുക്കളുടെയും കാട്ടാളരുടെയും സ്ത്രീകളുടെയും കഥാപാത്രങ്ങള്‍ക്ക് നവജീവന്‍ നല്‍കി നാടകീയമായ് ഭീമന്റെ സ്വത്വതിലൂടെ അതുവഴി മഹാഭാരതതിലൂടെ അങ്ങനെ ആര്യാവര്‍ത്തം മുഴുവന്‍ അഭിമുഖീകരിക്കുന്ന സ്വത്വ പ്രശ്നങ്ങളിലൂടെ അതിന്റെ രാഷ്ട്രീയം തിരയുമ്പോള്‍ വര്‍ഗ വംശ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതിനു എം ടി യില്‍ നിന്നും മറ്റു മഹാഭാരത വേര്‍ഷനുകളില്‍ നിന്ന് ഒരുപാട് മുന്നോട്ടുപോയിരിക്കുന്നു ഭീമപര്‍വ്വവും അതിന്റെ സന്ദേശവും.

See

Tuesday, February 22, 2011

ബജറ്റ്: ഒരു ജനപക്ഷ വിശകലനം- മറുപടി

ബജറ്റ്: ഒരു ജനപക്ഷ വിശകലനം- മറുപടി
ഈ മറുപടി ഇതിനു മുന്‍പുള്ള ലേഖനം ഉയര്‍ത്തിയ ചര്‍ച്ചകള്‍ക്കാണ്. ലേഖനതിനായ് ലിങ്ക് കാണുക http://siddikonnashtappettaormakal.blogspot.com/2011/02/10.html അല്ലെങ്കില്‍ http://dillipost.in/2011/02/19/കാണുക.

ഫെബ്രുവരി 19 നു ദില്ലി പോസ്റ്റ്‌ പ്രസിദ്ധീകരിച്ച "ബജറ്റ്‌: ഒരു ജനപക്ഷ വിശകലനം" എന്നാ ലേഖനം സൈബര്‍ സ്പൈസില്‍ ഉണ്ടാക്കിയ ചച്ചകളുടെ വെളിച്ചത്തില്‍ നല്‍കുന്ന ചില മറുപടി.
) പട്ട്കയിലും ചിത്രങ്ങളിലും ഉണ്ടായ പ്രശ്നങ്ങളും അതിന്റെ വിശദീകരണവും:
തലക്കെട്ടില്‍ ഉണ്ടായ ചോദ്യങ്ങളാണ് ആദ്യം പരിഗണിക്കുന്നത്.
ഇടത് സര്‍കാരിന്റെ അധികാര പ്രവേശനത്തിന് മുന്‍പും പിന്‍പുമുള്ള വര്‍ഷങ്ങളിലെ ബജറ്റുകള്‍ ഇതിലെക്കായ് നമുക്ക് പരിശോധിക്കാം. ഇതിലെക്കായ് പുതിയ പട്ടികയും ചിത്രവും കാണുക.2006-7 ഇല്‍ സര്‍ക്കാരിന്റെ രിവൈസ്ട് റവന്യു റെസീപ്റ്റ് 16596 കോടി രൂപയായിരുന്നു. ഇതേ കാലത്തെ ബജറ്റ് എസ്ടിമേറ്റ് 16623.96 കോടി. അതിനര്‍ത്ഥം രിവൈസ്ട് റവന്യു എസ്ടി മേറ്റ്നെ കാല്‍ കുറവു. അതായത് യു ഡി എഫ് സര്‍കാരിന്റെ നാലാം വര്‍ഷത്തെ മികവു എന്നത് നെഗറ്റീവ് ആണെന്ന് സാരം. ഇതേ ട്രെന്‍ഡ് തന്നെ യാണ് അന്ജം വര്‍ഷത്തെ ഇന്റെരിം ബജറ്റിലും അവര്‍ തുടര്‍ന്നത്. ഇവിടെ ഇടതുപക്ഷം അധികാരത്തില്‍ വന്നിട്ട് ബജറ്റ് വിഹിതങ്ങള്‍ കൂട്ടുകയുണ്ടായ് എന്ന് പുതുക്കിയ ബജറ്റ് (ആദ്യ എല്‍ ഡി എഫ് ബജറ്റില്‍) നോക്കിയാല്‍ മനസ്സിലാകും. എന്നാല്‍ റവന്യു മോബിലൈസ് ചെയ്യാന്‍ സമയമെടുക്കുകയുണ്ടായി. ഇലക്ഷന്‍ കാലഘട്ടമായതിനാല്‍ ഇതിനു മാക്രോ എകനോമിക് ഇന്സ്ടബിലിടി എപ്പോഴും സ്വാഭാവികമാണ് ( പ്രശനം സ്ഥിരമായി സെന്‍ട്രല്‍ സ്റ്റേറ്റ് ബജറ്റുകളില്‍ കാണാറുണ്ട്). എന്നാല്‍ തൊട്ടടുത്ത ബജറ്റില്‍ തന്നെ ഇതിന്റെ സ്വഭാവം നെഗടീവില്‍ നിന്നും പൂസിടിഇവ് ആയി ഉയരുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നില നിര്‍ത്തുകയും ചെയ്യുന്നത് ഗ്രഫ് (പട്ടിക്) കണ്ടാല്‍ മനസ്സിലാകും. എന്നാല്‍ 2008-9 ബജറ്റ് കഴിഞ്ഞിട്ടാണ് ഫിനന്ഷ്യാല്‍ ക്രൈസിസ്സും തുടര്‍ന്നുള്ള രിസഷനും റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഇതിലെക്കായ്‌ 2009-10 ബജടിലാണ് നീകിയിരുപ്പു നടത്തുന്നത്. ഫിനന്ഷ്യാല്‍ ക്രിസിസിനെ ചെരുക്കുന്നതിനായുള്ള പകെജുകളുടെ ഫലമായിട്ടാണ് തുടര്‍ന്നുള്ള വര്‍ഷത്തില്‍ നെഗറ്റീവ് രെവനുഎ റിയാലൈസറേന്‍ ഉണ്ടാകാത്തതും എന്നാല്‍ 2009-10 ലെ ഇടിവ് സ്വാഭാവികമാണ് താനും. ഫലപ്രദവും ദീര്‍ഘവീക്ഷനമുല്ലതുമായ നയങ്ങള്‍ സ്വീകരിച്ചതിന്റെ തെളിവാണ് തൊട്ടടുത് വര്‍ഷത്തില്‍ വീണ്ടും റിയാലൈസ് ചെയ്ത റവന്യു ഉയര്‍ന്നത്. രണ്ടായിരത്തി എട്ടിന് ശേഷം ലോകം പിടിച്ച കുലിക്കികൊന്ടിരിക്കുന്ന സാമ്പത്തിക തകര്ച്ചയാനിത്ന്നു കണ്ടിട്ടും അത്തരം സാഹചര്യത്തില്‍ റെവന്യു മോബിലൈസേഷനില്‍ ഒരു പോസിറ്റീവ് സംഖ്യ നിലനിര്‍ത്തുന്നു എന്നത് അന്ഗീകരിചാലും ഇല്ലെങ്കിലും തീര്‍ച്ചയായും മെച്ചപ്പെട്ട സാമ്പത്തിക നയങ്ങള്‍ക്ക് ഉദാഹരണം തന്നെയാണ്. സര്‍ക്കാര്‍ അഞ്ചു വര്ഷം തികക്കുമ്പോള്‍ (മൂന്നുവര്‍ഷമായി രിസശന്‍ തുടരുമ്പോള്‍) കണ്സിസ്ടന്റായി പ്രവര്‍ത്തന മികവ കാണിക്കാന്‍ കഴിഞ്ഞത് സാമ്പത്തിക ശാസ്ത്രത്തിന്റെ കണ്ണുകളിലൂടെ നോക്കുമ്പോഴും വ്യെക്തമായ ഭരണ നേട്ടം തന്നെ എന്നെ ലേഖകന്‍ ഉധേശിചിട്ടുല്ല്. നേട്ടത്തെ ഒരു മുഖ്യധാര മാധ്യമങ്ങളും കണ്ടില്ല എന്ന് മാത്രമേ പരാമര്ശിചിട്ടുമുല്ല്.
ബി) Rational Expectation (RE) സിധാന്തതിനെ കൂടുപിടിച്ചുല്ലതാണ്. യഥാര്‍ത്ഥത്തില്‍ ആര്‍ സിദ്ധാന്തം ലേഖകന്‍ ഉദേശിച്ചത്‌ ഇന്‍വെസ്ടോ പീഡിയ യുടെ നിര്‍വച്ചനമല്ല. അതൊരു പ്രതിക്രിയാവാദ പരമായ നിര്‍വചനമാണ്. ആര്‍ തിയരത്തിന്റെ തത്വമാണ് ഇവിടെ ഉധേഷിചിട്ടുല്ലത്.എന്തിനാണ് ലേഖകന്‍ ഇത് ഉപയോഗിച്ചത് എന്ന് പരിശോദിക്കാം.

കേയ്നീഷ്യന്‍ "ഒപ്ടിമിസം - പെസിമിസം വേവില്‍" നിന്നും വെത്യസ്തമായതും കഴിഞ്ഞ കാല അനുഭാവാടിസ്ഥാനത്തില്‍ വര്‍ത്തമാന കാലത്തെ വിലയിരുതുന്നതോ ഭാവി പ്രവചിക്കുന്നതിണോ ആണ് ആര്‍ തിയറം. ഇതിന്റെ മനസ്സിലാക്കല്‍ സാധ്യമാകുന്നത് സൂക്ഷ്മ സാമ്പത്തിക മൂല്യങ്ങളിലധിഷ്ടിതമായ സ്തൂലസാമ്ബതിക ശാസ്ത്രത്തിലൂടെ യാണ്.അതായത് വെക്തികളുടെയും മോനിട്ടരിസ്ടുകളുടെയും ആശയ അടിസ്ഥാനം (മൈന്‍സ്ട്രീം നിയോക്ലാസിക്കല്‍/ ന്യൂ ക്ലസ്സികള്‍ മാക്രോ എകനോമിക്സ്). എന്നാല്‍ ഫിസ്കല്‍ പോളിസിയിലും ബജറ്റിലും സര്‍ക്കാര്‍ ഇടപെടലുകളിലൂടെ യും ക്രമീകരിക്കുന്നതുമായ സമ്പത്ത് വ്യവസ്ഥയില്‍ സര്കാരുകളുടെ നയ സ്വീകരണത്തിന് ആര്‍ സിദ്ധാന്തം ഉപയോഗിക്കുന്നതിനെ പൂര്‍ണ്ണമായും നമുക്ക് തള്ളികളയാന്‍ ആകില്ല കാരണം തത്വം മോനിടരി പോളിസിയില്‍ അധിഷ്ടിതമായതോ ഇന്ടിവിജുവലിസത്തില്‍ അധിഷ്ടിതാമോ ആയി മാത്രമേ ഉപയോഗികാവൂ എന്നത് ഒരു ടോഗ്മയാണ്. ഇതിനെ നാം പോളിചെഴുതെണ്ടിയിരിക്കുന്നു. കാരണം യുക്തിയുടെ ഉപയോഗം ഏതൊരു പ്രവര്‍ത്തനത്തിനും പ്രയോജനപ്പെടുത്തുന്നതില്‍ തെറ്റില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നത് വരാവ്-ചെലാവ് കാര്യങ്ങളില്‍ വെക്തംമായ വിവരമുള്ള സര്‍ക്കാര്‍ ആര്‍ ഉപയോഗിക്കുന്നതി തെറ്റായ്കാനാന്‍ കഴിയില്ല. ഇവിടെ മനസ്സിലാക്കേണ്ടത് ആര്‍ ഉപയോഗിക്കുന്നത് വെക്തികള്‍ അല്ല എന്നുമാണ്. മറിച്ച് മോനിട്ടരിസ്ടുകളുടെ ആശയം ഒരു മോനിടരി പോളിസി സ്വീകരിക്കുമ്പോള്‍ (ഉദാ: എസ്പന്ഷനരി) വെക്തികള്‍ യുക്തിപരമായ് അതിനോട് പ്രതികരിക്കുകയും അത് കാര്യമായ സാമ്പത്തിക ചലനങ്ങള്‍ സൃഷ്ടിക്കാതെ പോകും എന്നതുമാണ്‌. എന്നാല്‍ ഇവര്‍ ഫിസ്കാല്‍ പോളിസിയോടു ജനങ്ങള്‍ക്ക്‌ എന്ത് പ്രതികരനമാനെന്നുല്ലത് വിവരിക്കുന്നുമില്ല. എന്നാല്‍ സര്‍ക്കാരുകള്‍ക്ക് കൃത്യംമായ സ്റെക് ഉള്ള സമ്പത്ത് വ്യവസ്ഥയില്‍ പ്രതേകിച്ചും ഫിസ്കാല്‍ പോളിസിയോടു ഇത്തരത്തിലുള്ള പ്രതികരണം ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്. ലേഖനത്തിന്റെ പരിധി ഇതിനനുവടിക്കാതതിനാലാണ് ചര്‍ച്ച ചെയാതിരുന്നത്.
ആര്‍ തിയറിയുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ വിവരം (ഇന്‍ഫര്‍മേഷന്‍) വെക്തികലെക്കാള്‍ കൂടുതല്‍ സര്‍ക്കാരിനാണ്. അവര്‍ തങ്ങളുടെ വരവ്-ചെലവു കണക്കാക്കുന്നതിന് കൃത്യത പാലിച്ചാല്‍ പ്രതീക്ഷിക്കുന്ന വരുമാനം കഴിഞ്ഞ വര്‍ഷങ്ങളുടെ വെളിച്ചത്തില്‍ ഏറ്റവും ച്ചുരിങ്ങിയത് ബാലന്‍സ് ചെയും എന്ന് പ്രതീക്ഷിക്കാതിരിരിക്കാന്‍ തക്ക കാരണങ്ങളൊന്നുമില്ല. സര്‍ക്കാരുകളുടെ ഇന്‍ഫര്‍മേഷന്‍ സാങ്കതികതിന്റെ സഹായത്തോടെ റെവന്യു മോബിലൈസേശന്‍ വര്‍ധിപ്പിക്കുന്നത് വഴി റെവന്യു മെച്ചപ്പെടുന്നു എന്ന് വാദിക്കുന്നതില്‍ തെറ്റില്ല. ഇവിടെ ഒരു പ്രതിക്രിയാ വാദപരമായ തിയറി വെത്യ്സസ്തമായ സര്‍ക്കാര്‍ ക്രമീകൃത സമ്പത്ത് വ്യവസ്ഥയില്‍ ഉപയോഗിച്ചാല്‍ ഫലം വെത്യസ്തമായിരിക്കും എന്നുമാണ് സൂചിപ്പിക്കാന്‍ ആഗ്രഹിച്ചത്. എന്നാല്‍ കമ്യുനികെഷനിലെ കൃത്യത ഇല്ലായ്മ ഇത് അസാധ്യമാകി, അതില്‍ ക്ഷമ ചോദിക്കുന്നു.