Monday, August 1, 2011

രണ്ട്‌ ചോദ്യം

ശവങ്ങളെ മയ്യിത്തെന്നും

ശവക്കുഴികളെ മയ്യക്കുഴിയെന്നും

പഠിപ്പിച്ച ഉസ്താതിനോട്


ചിതയെ തീക്കുണ്ഠമെന്നും

ചിതക്കുണ്ഠമല്ലാത്തതെന്തെന്നും

ചോദിച്ചപ്പോളൊരു തീനോട്ടം


മറുപടിയുടെ ചൂട്മാറിയത്‌

മദ്രസ്സ വിട്ടോടി കടലടിയുടെ

പിന്നില്‍ തലവരെ മുങ്ങിയപ്പോള്‍


തിരയെണ്ണല്‍പോലെ പുതിയ

തിരസംശയങ്ങളും തള്ളിവന്നു

അപ്പോള്‍ കടല്‍പ്പള്ളിയാണ് പ്രശ്നം


ആടിമാസത്തില്‍ കരകേറുന്ന കടല്‍

അടിയോടിളക്കുന്ന കരിമ്പള്ളി

കുരിശടി, പണിതീര്‍ത്തതെന്തിന്?


കടല്‍കേറി കപ്പല്‍യാട് കെട്ടി

കരയടുക്കുന്ന കപ്പലുകെട്ടാനോ

അതോ കപ്പിത്താനുറങ്ങാനോ?


മറുപടിയുടെ മഞ്ഞിച്ച പുച്ഛം

മിനക്കെടാതെ ചെയ്തയാത്രയിങ്ങു

ദില്ലിയിലെ മുറികളില്‍ വരികളായ്‌


സിദ്ധിക്‌ റാബിയത്ത്

No comments:

Post a Comment