Tuesday, February 22, 2011

ബജറ്റ്: ഒരു ജനപക്ഷ വിശകലനം- മറുപടി

ബജറ്റ്: ഒരു ജനപക്ഷ വിശകലനം- മറുപടി
ഈ മറുപടി ഇതിനു മുന്‍പുള്ള ലേഖനം ഉയര്‍ത്തിയ ചര്‍ച്ചകള്‍ക്കാണ്. ലേഖനതിനായ് ലിങ്ക് കാണുക http://siddikonnashtappettaormakal.blogspot.com/2011/02/10.html അല്ലെങ്കില്‍ http://dillipost.in/2011/02/19/കാണുക.

ഫെബ്രുവരി 19 നു ദില്ലി പോസ്റ്റ്‌ പ്രസിദ്ധീകരിച്ച "ബജറ്റ്‌: ഒരു ജനപക്ഷ വിശകലനം" എന്നാ ലേഖനം സൈബര്‍ സ്പൈസില്‍ ഉണ്ടാക്കിയ ചച്ചകളുടെ വെളിച്ചത്തില്‍ നല്‍കുന്ന ചില മറുപടി.
) പട്ട്കയിലും ചിത്രങ്ങളിലും ഉണ്ടായ പ്രശ്നങ്ങളും അതിന്റെ വിശദീകരണവും:
തലക്കെട്ടില്‍ ഉണ്ടായ ചോദ്യങ്ങളാണ് ആദ്യം പരിഗണിക്കുന്നത്.
ഇടത് സര്‍കാരിന്റെ അധികാര പ്രവേശനത്തിന് മുന്‍പും പിന്‍പുമുള്ള വര്‍ഷങ്ങളിലെ ബജറ്റുകള്‍ ഇതിലെക്കായ് നമുക്ക് പരിശോധിക്കാം. ഇതിലെക്കായ് പുതിയ പട്ടികയും ചിത്രവും കാണുക.2006-7 ഇല്‍ സര്‍ക്കാരിന്റെ രിവൈസ്ട് റവന്യു റെസീപ്റ്റ് 16596 കോടി രൂപയായിരുന്നു. ഇതേ കാലത്തെ ബജറ്റ് എസ്ടിമേറ്റ് 16623.96 കോടി. അതിനര്‍ത്ഥം രിവൈസ്ട് റവന്യു എസ്ടി മേറ്റ്നെ കാല്‍ കുറവു. അതായത് യു ഡി എഫ് സര്‍കാരിന്റെ നാലാം വര്‍ഷത്തെ മികവു എന്നത് നെഗറ്റീവ് ആണെന്ന് സാരം. ഇതേ ട്രെന്‍ഡ് തന്നെ യാണ് അന്ജം വര്‍ഷത്തെ ഇന്റെരിം ബജറ്റിലും അവര്‍ തുടര്‍ന്നത്. ഇവിടെ ഇടതുപക്ഷം അധികാരത്തില്‍ വന്നിട്ട് ബജറ്റ് വിഹിതങ്ങള്‍ കൂട്ടുകയുണ്ടായ് എന്ന് പുതുക്കിയ ബജറ്റ് (ആദ്യ എല്‍ ഡി എഫ് ബജറ്റില്‍) നോക്കിയാല്‍ മനസ്സിലാകും. എന്നാല്‍ റവന്യു മോബിലൈസ് ചെയ്യാന്‍ സമയമെടുക്കുകയുണ്ടായി. ഇലക്ഷന്‍ കാലഘട്ടമായതിനാല്‍ ഇതിനു മാക്രോ എകനോമിക് ഇന്സ്ടബിലിടി എപ്പോഴും സ്വാഭാവികമാണ് ( പ്രശനം സ്ഥിരമായി സെന്‍ട്രല്‍ സ്റ്റേറ്റ് ബജറ്റുകളില്‍ കാണാറുണ്ട്). എന്നാല്‍ തൊട്ടടുത്ത ബജറ്റില്‍ തന്നെ ഇതിന്റെ സ്വഭാവം നെഗടീവില്‍ നിന്നും പൂസിടിഇവ് ആയി ഉയരുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നില നിര്‍ത്തുകയും ചെയ്യുന്നത് ഗ്രഫ് (പട്ടിക്) കണ്ടാല്‍ മനസ്സിലാകും. എന്നാല്‍ 2008-9 ബജറ്റ് കഴിഞ്ഞിട്ടാണ് ഫിനന്ഷ്യാല്‍ ക്രൈസിസ്സും തുടര്‍ന്നുള്ള രിസഷനും റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഇതിലെക്കായ്‌ 2009-10 ബജടിലാണ് നീകിയിരുപ്പു നടത്തുന്നത്. ഫിനന്ഷ്യാല്‍ ക്രിസിസിനെ ചെരുക്കുന്നതിനായുള്ള പകെജുകളുടെ ഫലമായിട്ടാണ് തുടര്‍ന്നുള്ള വര്‍ഷത്തില്‍ നെഗറ്റീവ് രെവനുഎ റിയാലൈസറേന്‍ ഉണ്ടാകാത്തതും എന്നാല്‍ 2009-10 ലെ ഇടിവ് സ്വാഭാവികമാണ് താനും. ഫലപ്രദവും ദീര്‍ഘവീക്ഷനമുല്ലതുമായ നയങ്ങള്‍ സ്വീകരിച്ചതിന്റെ തെളിവാണ് തൊട്ടടുത് വര്‍ഷത്തില്‍ വീണ്ടും റിയാലൈസ് ചെയ്ത റവന്യു ഉയര്‍ന്നത്. രണ്ടായിരത്തി എട്ടിന് ശേഷം ലോകം പിടിച്ച കുലിക്കികൊന്ടിരിക്കുന്ന സാമ്പത്തിക തകര്ച്ചയാനിത്ന്നു കണ്ടിട്ടും അത്തരം സാഹചര്യത്തില്‍ റെവന്യു മോബിലൈസേഷനില്‍ ഒരു പോസിറ്റീവ് സംഖ്യ നിലനിര്‍ത്തുന്നു എന്നത് അന്ഗീകരിചാലും ഇല്ലെങ്കിലും തീര്‍ച്ചയായും മെച്ചപ്പെട്ട സാമ്പത്തിക നയങ്ങള്‍ക്ക് ഉദാഹരണം തന്നെയാണ്. സര്‍ക്കാര്‍ അഞ്ചു വര്ഷം തികക്കുമ്പോള്‍ (മൂന്നുവര്‍ഷമായി രിസശന്‍ തുടരുമ്പോള്‍) കണ്സിസ്ടന്റായി പ്രവര്‍ത്തന മികവ കാണിക്കാന്‍ കഴിഞ്ഞത് സാമ്പത്തിക ശാസ്ത്രത്തിന്റെ കണ്ണുകളിലൂടെ നോക്കുമ്പോഴും വ്യെക്തമായ ഭരണ നേട്ടം തന്നെ എന്നെ ലേഖകന്‍ ഉധേശിചിട്ടുല്ല്. നേട്ടത്തെ ഒരു മുഖ്യധാര മാധ്യമങ്ങളും കണ്ടില്ല എന്ന് മാത്രമേ പരാമര്ശിചിട്ടുമുല്ല്.
ബി) Rational Expectation (RE) സിധാന്തതിനെ കൂടുപിടിച്ചുല്ലതാണ്. യഥാര്‍ത്ഥത്തില്‍ ആര്‍ സിദ്ധാന്തം ലേഖകന്‍ ഉദേശിച്ചത്‌ ഇന്‍വെസ്ടോ പീഡിയ യുടെ നിര്‍വച്ചനമല്ല. അതൊരു പ്രതിക്രിയാവാദ പരമായ നിര്‍വചനമാണ്. ആര്‍ തിയരത്തിന്റെ തത്വമാണ് ഇവിടെ ഉധേഷിചിട്ടുല്ലത്.എന്തിനാണ് ലേഖകന്‍ ഇത് ഉപയോഗിച്ചത് എന്ന് പരിശോദിക്കാം.

കേയ്നീഷ്യന്‍ "ഒപ്ടിമിസം - പെസിമിസം വേവില്‍" നിന്നും വെത്യസ്തമായതും കഴിഞ്ഞ കാല അനുഭാവാടിസ്ഥാനത്തില്‍ വര്‍ത്തമാന കാലത്തെ വിലയിരുതുന്നതോ ഭാവി പ്രവചിക്കുന്നതിണോ ആണ് ആര്‍ തിയറം. ഇതിന്റെ മനസ്സിലാക്കല്‍ സാധ്യമാകുന്നത് സൂക്ഷ്മ സാമ്പത്തിക മൂല്യങ്ങളിലധിഷ്ടിതമായ സ്തൂലസാമ്ബതിക ശാസ്ത്രത്തിലൂടെ യാണ്.അതായത് വെക്തികളുടെയും മോനിട്ടരിസ്ടുകളുടെയും ആശയ അടിസ്ഥാനം (മൈന്‍സ്ട്രീം നിയോക്ലാസിക്കല്‍/ ന്യൂ ക്ലസ്സികള്‍ മാക്രോ എകനോമിക്സ്). എന്നാല്‍ ഫിസ്കല്‍ പോളിസിയിലും ബജറ്റിലും സര്‍ക്കാര്‍ ഇടപെടലുകളിലൂടെ യും ക്രമീകരിക്കുന്നതുമായ സമ്പത്ത് വ്യവസ്ഥയില്‍ സര്കാരുകളുടെ നയ സ്വീകരണത്തിന് ആര്‍ സിദ്ധാന്തം ഉപയോഗിക്കുന്നതിനെ പൂര്‍ണ്ണമായും നമുക്ക് തള്ളികളയാന്‍ ആകില്ല കാരണം തത്വം മോനിടരി പോളിസിയില്‍ അധിഷ്ടിതമായതോ ഇന്ടിവിജുവലിസത്തില്‍ അധിഷ്ടിതാമോ ആയി മാത്രമേ ഉപയോഗികാവൂ എന്നത് ഒരു ടോഗ്മയാണ്. ഇതിനെ നാം പോളിചെഴുതെണ്ടിയിരിക്കുന്നു. കാരണം യുക്തിയുടെ ഉപയോഗം ഏതൊരു പ്രവര്‍ത്തനത്തിനും പ്രയോജനപ്പെടുത്തുന്നതില്‍ തെറ്റില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നത് വരാവ്-ചെലാവ് കാര്യങ്ങളില്‍ വെക്തംമായ വിവരമുള്ള സര്‍ക്കാര്‍ ആര്‍ ഉപയോഗിക്കുന്നതി തെറ്റായ്കാനാന്‍ കഴിയില്ല. ഇവിടെ മനസ്സിലാക്കേണ്ടത് ആര്‍ ഉപയോഗിക്കുന്നത് വെക്തികള്‍ അല്ല എന്നുമാണ്. മറിച്ച് മോനിട്ടരിസ്ടുകളുടെ ആശയം ഒരു മോനിടരി പോളിസി സ്വീകരിക്കുമ്പോള്‍ (ഉദാ: എസ്പന്ഷനരി) വെക്തികള്‍ യുക്തിപരമായ് അതിനോട് പ്രതികരിക്കുകയും അത് കാര്യമായ സാമ്പത്തിക ചലനങ്ങള്‍ സൃഷ്ടിക്കാതെ പോകും എന്നതുമാണ്‌. എന്നാല്‍ ഇവര്‍ ഫിസ്കാല്‍ പോളിസിയോടു ജനങ്ങള്‍ക്ക്‌ എന്ത് പ്രതികരനമാനെന്നുല്ലത് വിവരിക്കുന്നുമില്ല. എന്നാല്‍ സര്‍ക്കാരുകള്‍ക്ക് കൃത്യംമായ സ്റെക് ഉള്ള സമ്പത്ത് വ്യവസ്ഥയില്‍ പ്രതേകിച്ചും ഫിസ്കാല്‍ പോളിസിയോടു ഇത്തരത്തിലുള്ള പ്രതികരണം ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്. ലേഖനത്തിന്റെ പരിധി ഇതിനനുവടിക്കാതതിനാലാണ് ചര്‍ച്ച ചെയാതിരുന്നത്.
ആര്‍ തിയറിയുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ വിവരം (ഇന്‍ഫര്‍മേഷന്‍) വെക്തികലെക്കാള്‍ കൂടുതല്‍ സര്‍ക്കാരിനാണ്. അവര്‍ തങ്ങളുടെ വരവ്-ചെലവു കണക്കാക്കുന്നതിന് കൃത്യത പാലിച്ചാല്‍ പ്രതീക്ഷിക്കുന്ന വരുമാനം കഴിഞ്ഞ വര്‍ഷങ്ങളുടെ വെളിച്ചത്തില്‍ ഏറ്റവും ച്ചുരിങ്ങിയത് ബാലന്‍സ് ചെയും എന്ന് പ്രതീക്ഷിക്കാതിരിരിക്കാന്‍ തക്ക കാരണങ്ങളൊന്നുമില്ല. സര്‍ക്കാരുകളുടെ ഇന്‍ഫര്‍മേഷന്‍ സാങ്കതികതിന്റെ സഹായത്തോടെ റെവന്യു മോബിലൈസേശന്‍ വര്‍ധിപ്പിക്കുന്നത് വഴി റെവന്യു മെച്ചപ്പെടുന്നു എന്ന് വാദിക്കുന്നതില്‍ തെറ്റില്ല. ഇവിടെ ഒരു പ്രതിക്രിയാ വാദപരമായ തിയറി വെത്യ്സസ്തമായ സര്‍ക്കാര്‍ ക്രമീകൃത സമ്പത്ത് വ്യവസ്ഥയില്‍ ഉപയോഗിച്ചാല്‍ ഫലം വെത്യസ്തമായിരിക്കും എന്നുമാണ് സൂചിപ്പിക്കാന്‍ ആഗ്രഹിച്ചത്. എന്നാല്‍ കമ്യുനികെഷനിലെ കൃത്യത ഇല്ലായ്മ ഇത് അസാധ്യമാകി, അതില്‍ ക്ഷമ ചോദിക്കുന്നു.



No comments:

Post a Comment