Thursday, October 27, 2011

മുതലാളിത്തവും നോബല്‍ സമ്മാനവും

നോബല്‍ സമ്മാനത്തിന്റെ ചരിത്രവും രാഷ്ട്രീയവും പിന്തുടരുന്ന ആര്‍ക്കും 2011ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള സമ്മാന പ്രഖ്യാപനത്തില്‍ ഒരസ്വഭാവികതയും തോന്നിയിട്ടുണ്ടാവില്ല. മുതലാളിത്തത്തിന്റെ സ്തുതിപാഠകര്‍ക്ക് ലോകവ്യാപകമായി തിരിച്ചടി നേരിടുന്ന കാലമാണെങ്കിലും, ‘റാഷനല്‍ എക്സ്പെക്ടേഷന്‍’ സിദ്ധാന്തം ഇന്നു പൊതുവില്‍ തിരസ്കരിക്കപ്പെട്ടെങ്കിലും, ഇതിനെ പാടിപ്പുകഴ്ത്തിയ രണ്ടു മുതലാളിത്ത സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കാണ് (തോമസ് ജെ. സര്‍ജന്റ്, ക്രിസ്റ്റഫര്‍ എ. സിംസ്) ഈ വര്‍ഷത്തെ നോബല്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. ഇതോടെ റാഷണല്‍ എക്സ്പെക്ടേഷന്‍ സിദ്ധാന്തമവതരിപ്പിച്ച മിക്കവാറും എല്ലാ പ്രധാനികള്‍ക്കും ഈ ബഹുമതി ലഭിച്ചുകഴിഞ്ഞു. ഇതിനു പുറമേ, മറ്റൊരു തൂവല്‍ചാര്‍ത്തു കൂടി ഈ സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കുണ്ട്. കെയ്നീഷ്യന്‍ സിദ്ധാന്തത്തിന്റെ ശക്തനായ വിമര്‍ശകനായി കൂടിയാണ് സാര്‍ജന്റ് അറിയപ്പെടുന്നത്. കെയ്നീഷ്യന്‍ സ്ഥൂല സാമ്പത്തിക ശാസ്ത്രം പഴഞ്ചന്‍ തത്വമാണെന്നും അതിനു മറുമരുന്നു നിയോക്ലാസിക്കല്‍ സ്ഥൂല സാമ്പത്തിക ശാസ്ത്രമാണെന്നും 1978ല്‍ തോമസ് സാര്‍ജന്റ് റോബര്‍ട്ട് ലൂക്കാസുമായി ചേര്‍ന്ന് അവതരിപ്പിച്ച ‘Neoclassical Counter Revolution’ല്‍ സമര്‍ത്ഥിക്കുന്നു. എന്താണ് ഇവരുടെ പ്രധാന വാദങ്ങള്‍ എന്നു മനസിലാക്കുന്നതിനു മുന്നോടിയായി... തുടര്‍ന്ന് ഈ ലിങ്കില്‍ വായിക്കുക  (http://dillipost.in/2011/10/25/%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8b%e0%b4%ac%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d/

Thursday, October 6, 2011

കമ്പോളത്തിന്റെ സൈദ്ധാന്തിക പ്രശ്നങ്ങള്‍

സ്വതന്ത്ര കമ്പോള തത്വം മുന്നോട്ടുവക്കുന്നത് എല്ലാ വ്യക്തികളുടെയും സ്വാതന്ത്ര്യമാണ്! എന്നാല്‍ ഇത് ആന്തരികമായി തന്നെ പ്രശ്നമുള്ള സാമൂഹിക വ്യവസ്ഥയാണ് എന്ന് ഈ ചെറു കുറിപ്പില്‍ നിന്നു തന്നെ മനസിലാക്കാം. ഇത്തരം സാഹചര്യത്തിലാണ് റെഗുലേറ്ററി സംവിധാനമായ മൂന്നാം കക്ഷിയുടെ ഇടപെടലുകളുടെ ആവശ്യകത സാധൂകരിക്കപ്പെടുന്നതും, സ്വതന്ത്ര കമ്പോളം എന്ന ആശയം തികച്ചും സ്വതന്ത്രമല്ല എന്നുമുള്ള വാദം ബലപ്പെടുന്നതും. ഈ സാഹചര്യത്തില്‍ നാം മനസിലാക്കേണ്ടത് സമത്വാധിഷ്ഠിതമെന്നു നമ്മെ വിശ്വസിപ്പിക്കുന്ന (സിദ്ധാന്തത്തിന്റെ തത്വത്തിലെങ്കിലും) ഒരു വാദം ആത്യന്തികമായി മുന്നോട്ടുവയ്ക്കുന്ന അസമത്വത്തിന്റെ ബോധമാണ്. അതിനാല്‍ വിപണി കമ്പോളത്തിന്റെ രീതിശാസ്ത്രം മുന്നോട്ടുവയ്ക്കുന്നത് വിവരങ്ങളുടെ അസന്തുലിതാവസ്ഥയെ ഉപയോഗപ്പെടുത്തിയുള്ള ലാഭാമുണ്ടാക്കലാകുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ധനമുതലാളിത്തം നമുക്കു മുന്നില്‍ നിവര്‍ത്തിവയ്ക്കുന്ന പ്രത്യയശാസ്ത്രം സാമൂഹിക അനീതിയുടേതാണെന്നും നമുക്ക് ഉറപ്പിച്ചു പറയേണ്ടിവരും. ഇതിനെ നിരീക്ഷിക്കുന്നതിനായി വിപണികമ്പോളങ്ങള്‍ വിതയ്ക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്ക് ശാസ്ത്രീയമായ അവലോകനങ്ങള്‍ നടത്തുന്നത് ഗുണകരമായിരിക്കും. വായിക്കൂ

Tuesday, October 4, 2011

പ്രതിസന്ധിയുടെ സാമ്പത്തികശാസ്ത്രം

1930കളിലുണ്ടായ സാമ്പത്തിക തകര്‍ച്ചയ്ക്കു ശേഷം ലോകം കണ്ട ഏറ്റവും രൂക്ഷമായ പ്രതിസന്ധിയായിരുന്നു 2008ലുണ്ടായ മഹാമാന്ദ്യം (great recession). ഇതിനു പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് വായ്പാ ഞെരുക്കം (credit crunch) എന്ന സാമ്പത്തിക കീറാമുട്ടിയാണ്. ഇന്ന് 2011ല്‍, ഒരിക്കല്‍ കൂടി മാന്ദ്യത്തിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍, ലോകം ഒരുപക്ഷേ ഉത്കണ്ഠപ്പെടുന്നത് കടപ്രതിസന്ധി (debt crisis) എന്ന വെല്ലുവിളിയെ കുറിച്ചാണ്. ഇതിനെക്കുറിച്ച് ഞാന്‍ ദില്ലിപോസ്റ്റില്‍ എഴുതിയ ലേഖനം ഇവിടെ വായിക്കുക.

ഒരു മറുപടിക്കവിത

"മഴയുടെ നെടുവീര്‍പ്പുകളെ പകുത്തെടുക്കാന്‍ തുടങ്ങിയപ്പോളൊക്കെ

വെയിലിന്റെ മൌനമാണ് കടന്നു വന്നത്

വരണ്ട ഭൂമിയുടെ മനസ്സളക്കാന്‍ തുടങ്ങിയപ്പോളൊക്കെ

ആകാശത്തിന്റെ ഇടര്ച്ചയാണ് മനസ്സിലെതിയത്


സ്നേഹം വേണമെന്ന പരാതിയില്ല ......സ്നേഹിക്കേണ്ട
സേഹം ഏതോ വിദൂര ജന്മത്തിലെ ഒരു അപരിചിത ശബ്ദം മാത്രമായിരിക്കുന്നു


പക്ഷെ
നീ സ്നേഹിചിരുന്ന്നുവെന്നു കള്ളം പറഞ്ഞപ്പോളൊക്കെ

ഞാന്‍ സ്നേഹിചിരുന്നില്ലെന്നാണ് കള്ളം പറഞ്ഞത് .....................
http://perfectmelancholyy.blogspot.com/2011/09/blog-post.html?showComment=1315978559925#ക൧൩൫൫൨൬൨൯൪൭൩൫൦൯൨൦൧൫൩


കവിതക്കുള്ള മറുപടിയായ്‌


നിന്റെ പ്രണയം മഴയായ്‌ പെയ്തൊഴിയുമ്പോള്‍
എന്തേ എന്റെ വെയിലിനോടിത്ര പുച്ഛം?
ഞാന്‍ വെയ്ലായ്‌ മൌനമായ്‌ കടന്നുവന്നില്ലെങ്കില്‍
നീ എങ്ങിനെ വീണ്ടും മഴയായ്‌ ഒഴിയും ?
വരണ്ട ഭൂമിയുടെ തളര്ച്ചയകറ്റാന്‍ കണ്ണീരൊഴുക്കുമ്പോള്‍
വരള്‍ച്ചയാണ് നിന്നെ എനിക്കുനല്‍കുന്നത്;
ആകാശത്തിന്റെ വിശാലതയോ അതിന്റെ ഇടര്ച്ചയോ
എന്നും പെയ്തൊഴിയാനും തിരിച്ചുവരാനും!
മഴയായ്‌ സ്നേഹമായ്‌ കണക്കോതുമ്പോള്‍ എന്തേ നീ
വിജനമായ വരണ്ട ആകാശത്തെ മറന്നത് ?
നീ പെയ്തിറങ്ങുമ്പോള്‍ അതെന്റെ കണ്ണീരാകുമ്പോള്‍
എന്റെ വരള്‍ച്ച ഞാന്‍ മറന്നുപോകുന്നു !
കുളിരായ് നനുത്ത നനവായ്‌ എന്നിലാഴ്നിറങ്ങുമ്പോള്‍
നിന്‍റെഭൂമിയില്‍ പൂക്കളായ്ഞാന്‍ വിടരുന്നു ...
പറയൂ എവിടെയാണ് നീ എന്നിലെ കള്ളം കണ്ടത് ?
ഞാന്‍ കള്ളമാണെങ്കില്‍ പറയൂ... നീ...

Friday, August 12, 2011

പണ്ടെങ്ങോ എഴുതിയ വിപ്ലവ വരികള്‍

ഒരുമതന്‍ തണലില്‍ ഒരായിരം പാദങ്ങള്‍
ഭിന്നതയുടെ നിഴലില്‍ ഒന്നായ്‌ പൊഴിഞ്ഞു !
അതിനാല്‍ വരുവിന്‍ സഖാക്കളെ നമ്മള്‍
ഒരായിരം പാദമായ് ഇങ്ക്വുലാബ് മുഴക്കാം!

Wednesday, August 3, 2011

ബന്ദിന്‍റെ ശബ്ദം

വിജനതയുടെ തെരിവിലൂടെ ഒരു ബന്ദ് ദിവസം

ഹര്‍ത്താലുകളെന്ന് പുനര്‍നാമം ചെയ്തിട്ടും

വിജനതയെ ഭേദിക്കാന്‍ ബന്ദിന് കഴിഞ്ഞില്ല.

തിരയിളകുന്ന സംശയങ്ങളും, ചോദ്യങ്ങളും എന്നും

ഹര്‍ത്താലുകളെയും ആഹ്വാനികളെയും പേടിച്ചു

വഴിമുട്ടിയ ശബ്ദം ഒരുനാള്‍ ചിലംബിച്ച് പുറത്തു

വന്നപ്പോള്‍ അവര്‍ തിരക്കിട്ട് അകന്നുപോയ്

ശബ്ദ നാളങ്ങള്‍ ചാടിക്കടന്ന സ്വനം കിതച്ചെത്തി-

ഹര്‍ത്താല്‍ ആരവത്തില്‍ ആണ്ടുപോയ്‌ ശബ്ദം

തിരിച്ചറിഞ്ഞതെവിടയോ... ഒറ്റപ്പെടുത്തിയ

നിശബ്ദതയില്‍, ഏതോ മാളത്തിന്‍ സുശുപ്തിയില്‍.

സിദ്ധിക്‌ റാബിയത്ത്

Monday, August 1, 2011

രണ്ട്‌ ചോദ്യം

ശവങ്ങളെ മയ്യിത്തെന്നും

ശവക്കുഴികളെ മയ്യക്കുഴിയെന്നും

പഠിപ്പിച്ച ഉസ്താതിനോട്


ചിതയെ തീക്കുണ്ഠമെന്നും

ചിതക്കുണ്ഠമല്ലാത്തതെന്തെന്നും

ചോദിച്ചപ്പോളൊരു തീനോട്ടം


മറുപടിയുടെ ചൂട്മാറിയത്‌

മദ്രസ്സ വിട്ടോടി കടലടിയുടെ

പിന്നില്‍ തലവരെ മുങ്ങിയപ്പോള്‍


തിരയെണ്ണല്‍പോലെ പുതിയ

തിരസംശയങ്ങളും തള്ളിവന്നു

അപ്പോള്‍ കടല്‍പ്പള്ളിയാണ് പ്രശ്നം


ആടിമാസത്തില്‍ കരകേറുന്ന കടല്‍

അടിയോടിളക്കുന്ന കരിമ്പള്ളി

കുരിശടി, പണിതീര്‍ത്തതെന്തിന്?


കടല്‍കേറി കപ്പല്‍യാട് കെട്ടി

കരയടുക്കുന്ന കപ്പലുകെട്ടാനോ

അതോ കപ്പിത്താനുറങ്ങാനോ?


മറുപടിയുടെ മഞ്ഞിച്ച പുച്ഛം

മിനക്കെടാതെ ചെയ്തയാത്രയിങ്ങു

ദില്ലിയിലെ മുറികളില്‍ വരികളായ്‌


സിദ്ധിക്‌ റാബിയത്ത്