വെറുതെയും അല്ലാതെയും കുറിയ്ക്കുന്ന നിനവുകള്‍ പ്രസിദ്ധീകരണയത്നത്തിന്റെ കഷ്ടങ്ങളില്ലാതെ എനിക്ക് നിങ്ങളോട് സംവദിക്കാന്‍ നമ്മുടേതായ ഒരിടം
Friday, August 12, 2011
പണ്ടെങ്ങോ എഴുതിയ വിപ്ലവ വരികള്‍
ഭിന്നതയുടെ നിഴലില്‍ ഒന്നായ് പൊഴിഞ്ഞു !
അതിനാല്‍ വരുവിന്‍ സഖാക്കളെ നമ്മള്‍
ഒരായിരം പാദമായ് ഇങ്ക്വുലാബ് മുഴക്കാം!
Wednesday, August 3, 2011
ബന്ദിന്‍റെ ശബ്ദം
വിജനതയുടെ തെരിവിലൂടെ ഒരു ബന്ദ് ദിവസം
ഹര്‍ത്താലുകളെന്ന് പുനര്‍നാമം ചെയ്തിട്ടും
വിജനതയെ ഭേദിക്കാന്‍ ബന്ദിന് കഴിഞ്ഞില്ല.
തിരയിളകുന്ന സംശയങ്ങളും, ചോദ്യങ്ങളും എന്നും
ഹര്‍ത്താലുകളെയും ആഹ്വാനികളെയും പേടിച്ചു
വഴിമുട്ടിയ ശബ്ദം ഒരുനാള്‍ ചിലംബിച്ച് പുറത്തു
വന്നപ്പോള്‍ അവര്‍ തിരക്കിട്ട് അകന്നുപോയ്
ശബ്ദ നാളങ്ങള്‍ ചാടിക്കടന്ന സ്വനം കിതച്ചെത്തി-
ഹര്‍ത്താല്‍ ആരവത്തില്‍ ആണ്ടുപോയ് ശബ്ദം
തിരിച്ചറിഞ്ഞതെവിടയോ... ഒറ്റപ്പെടുത്തിയ
നിശബ്ദതയില്‍, ഏതോ മാളത്തിന്‍ സുശുപ്തിയില്‍.
സിദ്ധിക് റാബിയത്ത്
Monday, August 1, 2011
രണ്ട് ചോദ്യം
ശവങ്ങളെ മയ്യിത്തെന്നും
ശവക്കുഴികളെ മയ്യക്കുഴിയെന്നും
പഠിപ്പിച്ച ഉസ്താതിനോട്
ചിതയെ തീക്കുണ്ഠമെന്നും
ചിതക്കുണ്ഠമല്ലാത്തതെന്തെന്നും
ചോദിച്ചപ്പോളൊരു തീനോട്ടം
മറുപടിയുടെ ചൂട്മാറിയത്
മദ്രസ്സ വിട്ടോടി കടലടിയുടെ
പിന്നില്‍ തലവരെ മുങ്ങിയപ്പോള്‍
തിരയെണ്ണല്‍പോലെ പുതിയ
തിരസംശയങ്ങളും തള്ളിവന്നു
അപ്പോള്‍ കടല്‍പ്പള്ളിയാണ് പ്രശ്നം
ആടിമാസത്തില്‍ കരകേറുന്ന കടല്‍
അടിയോടിളക്കുന്ന കരിമ്പള്ളി
കുരിശടി, പണിതീര്‍ത്തതെന്തിന്?
കടല്‍കേറി കപ്പല്‍യാട് കെട്ടി
കരയടുക്കുന്ന കപ്പലുകെട്ടാനോ
അതോ കപ്പിത്താനുറങ്ങാനോ?
മറുപടിയുടെ മഞ്ഞിച്ച പുച്ഛം
മിനക്കെടാതെ ചെയ്തയാത്രയിങ്ങു
ദില്ലിയിലെ മുറികളില്‍ വരികളായ്
സിദ്ധിക് റാബിയത്ത്
Saturday, July 30, 2011
കവികള്‍
നാളയുടെ മൂര്‍ത്തത ച്ചുംബിക്കാത്ത നിനവുകളുടെ കോറലുകളോ അല്ല,
ജനിക്കുന്ന വേദനയുടെ അംശം പകരലാണ്, നടവഴിയുടെ ചേതനയാണ് .
ഉപ്പുകാറ്റില്‍ പുതയുന്ന മണലില്‍ വളര്‍ന്നു പൊന്തുന്ന സസ്യങ്ങള്‍ പലതും,
ചിലത് വന്മരങ്ങള്‍, ചിലത് ശ്രദ്ധ ക്ഷണിക്കലുകല്ക്കപ്പുറത്തെ ഗു
ചിലര്‍ നറുജീവന്‍ പ്രതിഫലംഗളില്ലാതെ സദാ പ്രദാനം ചെയ്യുന്നവര്‍ മുത്തുകള്‍.
കരകളെ, കടലിന്റെ സമൃധിയെ ചൊല്ലി പുകഴ്പാടും പാണന്മാര്‍ നാടോടികള്‍,
കോര്‍ത്തിണക്കിയ മുത്തുകള്‍ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പുതുമയുടെ തലമുറയായ് ,
പഴമയുടെ പുതുമയുള്ള പശിമ പേറുന്ന പാണന്മാര്‍ കവികതയുടെ സൂക്ഷിപ്പുകാര്‍.
സിദ്ധിക്ക് റാബിയത്
Sunday, July 24, 2011
ഉടഞ്ഞ വഴിയമ്പലങ്ങള്‍
വിളക്ക് കൊളുത്തിയിട്ടു
കരിഞ്ഞ തിരി എരിഞ്ഞമരാനില്ല.
ചാരായം കുടിച്ചപ്പോള്‍
അന്ന നാളത്തിലൂടെ ഒരു വണ്ടി,
കല്കരി വണ്ടി, തീ തുപ്പിപോയതറിഞ്ഞില്ല.
സ്വയംഭോഗതിനായ് ആല്‍ത്തറയിലെത്തിയ
നാരായണന്‍ മൂത്രമൊഴിച്ചു തിരിച്ചു പോയ്.
നിശബ്ദതയെ ഭേദിച്ച്,
മധുകുന്നിലെ ചെരുവില്‍ നിന്ന് കുറുക്കന്റെ ഓരിയിടല്‍.
കാലന്‍ കോഴിയുടെ കൂവല്‍ വീണ്ടും വന്നു,
കുനിയില്‍ ഒതേന തീയന്റെ വായില്‍ മണ്ണ് വീണു.
കിഴക്ക് ഭാഗത്ത് വെച്ച ഒറ്റ ജനലിന്റെ ഒറ്റക്കള്ളിയിലൂടെ,
സൂര്യ കിരണം കണ്ണില്‍ പതിച്ച് രതിച്ചേച്ചി ഉണര്‍ന്നു.
പിന്നീടാണ് രതിച്ചേച്ചിയറിഞ്ഞത് ,
സ്വപ്നങ്ങള്‍ക്ക് നിറമില്ല ഒഴുക്കില്ല,
ഉടഞ്ഞും, കലങ്ങിയും ഒഴുക്കുമില്ലാതെ തുടരുന്ന സ്വപ്‌നങ്ങള്‍
രാജീവന്‍ കുന്നത്ത്
Monday, July 11, 2011
Let's breeze around the milky moonlight