Friday, August 12, 2011

പണ്ടെങ്ങോ എഴുതിയ വിപ്ലവ വരികള്‍

ഒരുമതന്‍ തണലില്‍ ഒരായിരം പാദങ്ങള്‍
ഭിന്നതയുടെ നിഴലില്‍ ഒന്നായ്‌ പൊഴിഞ്ഞു !
അതിനാല്‍ വരുവിന്‍ സഖാക്കളെ നമ്മള്‍
ഒരായിരം പാദമായ് ഇങ്ക്വുലാബ് മുഴക്കാം!

Wednesday, August 3, 2011

ബന്ദിന്‍റെ ശബ്ദം

വിജനതയുടെ തെരിവിലൂടെ ഒരു ബന്ദ് ദിവസം

ഹര്‍ത്താലുകളെന്ന് പുനര്‍നാമം ചെയ്തിട്ടും

വിജനതയെ ഭേദിക്കാന്‍ ബന്ദിന് കഴിഞ്ഞില്ല.

തിരയിളകുന്ന സംശയങ്ങളും, ചോദ്യങ്ങളും എന്നും

ഹര്‍ത്താലുകളെയും ആഹ്വാനികളെയും പേടിച്ചു

വഴിമുട്ടിയ ശബ്ദം ഒരുനാള്‍ ചിലംബിച്ച് പുറത്തു

വന്നപ്പോള്‍ അവര്‍ തിരക്കിട്ട് അകന്നുപോയ്

ശബ്ദ നാളങ്ങള്‍ ചാടിക്കടന്ന സ്വനം കിതച്ചെത്തി-

ഹര്‍ത്താല്‍ ആരവത്തില്‍ ആണ്ടുപോയ്‌ ശബ്ദം

തിരിച്ചറിഞ്ഞതെവിടയോ... ഒറ്റപ്പെടുത്തിയ

നിശബ്ദതയില്‍, ഏതോ മാളത്തിന്‍ സുശുപ്തിയില്‍.

സിദ്ധിക്‌ റാബിയത്ത്

Monday, August 1, 2011

രണ്ട്‌ ചോദ്യം

ശവങ്ങളെ മയ്യിത്തെന്നും

ശവക്കുഴികളെ മയ്യക്കുഴിയെന്നും

പഠിപ്പിച്ച ഉസ്താതിനോട്


ചിതയെ തീക്കുണ്ഠമെന്നും

ചിതക്കുണ്ഠമല്ലാത്തതെന്തെന്നും

ചോദിച്ചപ്പോളൊരു തീനോട്ടം


മറുപടിയുടെ ചൂട്മാറിയത്‌

മദ്രസ്സ വിട്ടോടി കടലടിയുടെ

പിന്നില്‍ തലവരെ മുങ്ങിയപ്പോള്‍


തിരയെണ്ണല്‍പോലെ പുതിയ

തിരസംശയങ്ങളും തള്ളിവന്നു

അപ്പോള്‍ കടല്‍പ്പള്ളിയാണ് പ്രശ്നം


ആടിമാസത്തില്‍ കരകേറുന്ന കടല്‍

അടിയോടിളക്കുന്ന കരിമ്പള്ളി

കുരിശടി, പണിതീര്‍ത്തതെന്തിന്?


കടല്‍കേറി കപ്പല്‍യാട് കെട്ടി

കരയടുക്കുന്ന കപ്പലുകെട്ടാനോ

അതോ കപ്പിത്താനുറങ്ങാനോ?


മറുപടിയുടെ മഞ്ഞിച്ച പുച്ഛം

മിനക്കെടാതെ ചെയ്തയാത്രയിങ്ങു

ദില്ലിയിലെ മുറികളില്‍ വരികളായ്‌


സിദ്ധിക്‌ റാബിയത്ത്