Tuesday, March 15, 2011

വിശുദ്ധ പ്രണയത്തെ വിരുന്നു കാരനാക്കാന്‍ കൊതിക്കുന്ന
വിശുദ്ധിയുടെ നനവറ്റ നെഞ്ചും മനസ്സും മിനുക്കിവക്കുന്നവര്‍
വിശുദ്ധി എന്ന ശുദ്ധി അവരുടെ അശുദ്ധിയല്ലെന്നു കണ്ടോ?
മെരുങ്ങാത്ത മിനുങ്ങാത്ത വളര്താനാകാത്ത പ്രണയം കാണുമോ?
വിശുദ്ധിയുടെ വെള്ളിടി തേടുന്ന നോട്ടം തുളഞ്ഞു കേരുന്നതെന്നും
ശുദ്ധി സങ്കല്പങ്ങളുടെ അടഞ്ഞ പെട്ടിയില്‍,
നിന്റെ കാഴ്ചയും നോട്ടവും എന്താണെന്നെ അറിയാത്തതെന്നോ?
ഞാനാപ്പെട്ടിയല്ല!

Friday, March 11, 2011

ഭീമപര്‍വ്വം : ദ്വാപരയുഗത്തിലെ സ്വത്വങ്ങള്‍

സീ ദി ലിങ്ക് http://dillipost.in/2011/03/20/%E0%B4%AD%E0%B5%80%E0%B4%AE%E0%B4%AA%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B5%E0%B4%82-%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86/

ആമുഖം
ഇക്കഴിഞ്ഞ ജയം ഉത്സവത്തിലെ (IGNCA, ന്യൂ ഡല്‍ഹി) ഏറ്റവും മികച്ച മഹാഭാരത് അടോപ്ഷനായിട്ടാണ് ദ്വാപരയുഗത്തിലെ മഹാഭാരത സ്വത്വങ്ങള്‍ ഭീമപര്‍വ്വതിലൂടെ നിറഞ്ഞാടിയത്. സാംദ്വാപരയുഗത്തിലെ പട്ടംകരി എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലില്‍ നിന്നും പ്രചോദനം ഉള്കൊന്ടെഴുതിയ പതിനാറു അധ്യായങ്ങളുള്ള നാടക ശകലമാണ് ഭീമപര്‍വ്വം. ഈ നാടകാവലംബതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് മഹാഭാരതത്തിലെ പ്രാന്തവല്‍കരിക്കപ്പെട്ട സ്ത്രീ കഥാപാത്രങ്ങളെയും, മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയ രാഷ്ട്ര തന്ത്റഞ്ഞതയുടെയും, മറക്കുവാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന ദാസ്സ്യുക്കളുടെയും, കാട്ടുവാസികളുടെയും മറച്ചുവക്കുകയും അമാനുഷികത കല്പ്പിക്കപ്പെടുകയും ചെയ്ത സ്വത്വങ്ങളുടെ യും അന്വേഷണമാണ്. ഇത് സാധ്യമാക്കുന്ന മറ്റൊന്ന് എം ടി തൊട്ടുണര്‍ത്തുന്ന ഭീമന്റെ സ്വത്വതിനെ കുറിച്ചുള്ള അന്വേഷണവും അതുവഴി ഇന്നുവരെ ആര്യ കഥാ രചന തൊട്ടിട്ടില്ലാത്ത പ്രമേയങ്ങളിലൂടെ യുള്ള തിരനോട്ടവുമാണ്.


ഭീമനിലൂടെ കഥ പറയുമ്പോഴും നാടകം ഭീമനില്‍ ചുരുങ്ങുന്നില്ല. കാരണം കഥാപാത്രങ്ങളായ ദ്രൌപദി, യുധിഷ്ടിരന്‍, അര്‍ജുനന്‍, ഭീമന്‍, കുന്തി, ഗാന്ധാരി, ദ്രിതരാഷ്ട്രാര്‍, വിതുരാര്‍, സഞ്ജയന്‍ , കൃഷ്ണന്‍, ഹിടിമ്പി, ഘടോല്‍കച്ചന്‍, കാട്ടാളതിയും മക്കളും തുടങ്ങിയ എല്ലാവരും തനതായ ശൈലിയില്‍ മുഖ്യധാര മഹാഭാരതത്തില്‍ നിന്നും തങ്ങളുടെ സ്വത്വതിനെ പുനര്‍ നിര്‍വചിക്കുന്നുമുണ്ട്. വിസ്മ്രിതിയുടെ കാരാഗൃഹത്തില്‍ അടക്കപ്പെട്ട വാരണാവതത്തില്‍ അഗ്നിക്കിരയാക്കിയ നാടോടികളായ കാട്ട് മക്കളിലൂടെയും അവരുടെ അമ്മയിലൂടെയും നാടകം മുഖ്യധാര മഹാഭാരത ചിത്രീകരണം സാധ്യമാക്കിയ മണ്ഡലങ്ങള്‍ ഭേദിച്ച് ഭീമപര്‍വ്വതിലൂടെ മഹാഭാരതതിനെ മുന്നോട്ടു കൊണ്ട് പോകുകയാണ്. ഇന്ത്യന്‍ നാടകത്തില്‍ വിരളമായി കാണുന്ന പാരലല്‍ ടെക്സ്റ്റ്‌ (parallel text) എന്ന ശൈലി ഉപയോഗിക്കുന്ന സാംകുട്ടി ഭീമപര്‍വ്വതിലൂടെ വെത്യസ്തമായ സമകാലിക രാഷ്ട്രീയത്തെ ദ്വാപരയുഗം വരെ വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയും ഒരുപരുധിവരെ ലക്‌ഷ്യം കാണുകയും ചെയ്യുന്നുണ്ട്.

ഭീമ പര്‍വ്വത്തെ മൂന്നു തലങ്ങളിലായി അവലോകനം നടത്താവുന്നതാണ്. ഒന്ന് റിവേഴ്സ് നരേഷന്‍ - കഥപറച്ചില്‍ ആരംഭിക്കുന്നത് എല്ലാം ഒടുങ്ങി അവസാനം മഹാപ്രസ്ഥാനതിലേക്ക് കടക്കുന്ന പാണ്ടവാദികളുടെ ഇടയില്‍ കുഴഞ്ഞുവീണ് മരണത്തോട് മല്ലിടുന്ന ദ്രൌപദിക്കരികില്‍ നിന്നും ഭീമസേനന്‍ ചരിത്ര പഥത്തിലൂടെ പിന്നോട്ടൊരു യാത്രനടതുകയും മഞ്ഞെടുക്കുന്ന മഹാപ്രസ്ഥാനത്തില്‍ ഒടുവില്‍ ദ്രൌപദിക്കൊപ്പം ഒടുങ്ങുകയും ചെയ്യുന്നു എന്നതാണ്. രണ്ടു, ഓര്‍മ്മകളിലൂടെ വരച്ചുകാട്ടുന്നത് മഹാഭാരതത്തിലെ നിശബ്ദരായ കഥാപാത്രങ്ങള്‍ ഇങ്ങനെയായിരിക്കാം പ്രതികരിചിരുന്നതെന്നും പുരുഷകേന്ദ്രീകൃത രചനകളില്‍ നിന്നും പ്രാന്തവല്കരിച്ച അപ്രധാനമായി തള്ളിയവര്‍ തിരിച്ചുവരുന്നതും പുതുമ യേകുന്നു. മൂന്ന്, വര്‍ഗ ജാതി രാഷ്ട്രീയത്തിന്റെ സമകാലീനത പാരലേല്‍ ടെസ്റ്റ്‌ ലൂടെ സന്നിവേഷിപ്പിക്കുകയും ആത്മ സംഘര്‍ഷങ്ങളുടെ കുത്തൊഴുക്കാകുന്ന ജീവിതവും, അറിയാതെ ചെയ്തുപോകുന്ന പിഴവുകളിലൂടെ വേട്ടയാടപ്പെടുകയും അത് തന്റെ ജീവിദാന്ത്യത്തില്‍ കലാശിക്കുകയും ചെയ്യുന്ന ഗ്രീക്ക് ദുരന്ത നാടക രചനാ സമ്പ്രദായവുമാണ് .

കഥാപാത്ര രചനയും കഥാ തന്തുവും
കഥാപാത്രങ്ങളുടെ നിര്‍മാണം അവരുടെ സ്വഭാവങ്ങളെ അടിസ്ഥാനമാക്കി നാലായി വര്‍ഗീകരിക്കാം. ഒന്ന് , സ്ത്രീ കഥാപാത്രങ്ങള്‍; രണ്ട്, പാണ്ഡവര്‍; മൂന്ന്, കാട്ടാളര്‍; നാല് ചരിത്ര രചൈതാക്കള്‍.
സ്ത്രീകള്‍
ഈ നാടകം നമുക്ക് സമ്മാനിക്കുന്നത് ശക്തമായ അഞ്ചു സ്ത്രീ കഥാപാത്രങ്ങളെയാണ്. സമ്പ്രദായങ്ങളില്‍ നിന്നും വെത്യസ്തമായ് സ്ത്രീകള്‍ക്ക് വിലാപമോ അതിര് കവിഞ്ഞ ലാസ്യമോ ഒന്നും കല്‍പ്പിക്കുന്നില്ല പകരം യാധാര്ത്യങ്ങള്‍ക്ക് നേരെ നെജുവിരിച്ചു പ്രതികരിക്കുന്ന സ്ത്രീകളെയാണ് ഭീമ പര്‍വ്വം മുന്നോട്ടു വക്കുന്നത്. മഹാഭാരത രചന പ്രോത്സാഹിപ്പിക്കപെടുന്നത് ഈ അഞ്ചു കഥാപാത്രങ്ങളിലൂടെയാണ്.
ദ്രൌപദി: മഹാപ്രസ്ഥാനത്തില്‍ ആദ്യം വീണ, പിന്നെ നാടക മദ്യത്തില്‍ മരണപെടുന്ന (അദ്ധ്യായം ഒന്ന് മുതല്‍ ഏഴുവരെ) ദ്രൌപദിയുടെ പാത്രവല്‍ക്കരണം തികച്ചും വെത്യ്സ്തമാണ്. കാരണം, അര്‍ജുനന്‍ ധനുര്‍ബലം കൊണ്ട് നേടിയ വധുവായിട്ടും കുന്തിയുടെ നിര്‍ദേശപ്രകാരം അഞ്ചുപേര്‍ക്കും ഭാര്യ ആകുന്ന ദ്രൌപദി തൊട്ടടുത്ത അധ്യായമായ കാംപില്യത്തില്‍ ആത്മസന്ഘര്‍ഷതിന്റെ പെരുംകടലില്‍ നമ്മോടു സംവദിക്കുന്നതാണ്. യുധിഷ്ടിരന്റെ വരവ് സാധാരണയായി ദ്രൌപദിയില്‍ ലാസ്യവും സന്ഘര്ശേതര വികാരങ്ങളാണ് കല്പ്പിചിരുന്നത് (ഉദാ: കഥകളി യില്‍) ഇതില്‍ നിന്നും വെത്യസ്തംമാക്കി പച്ചയായ ദ്രുപത കുമാരി പ്രേക്ഷകര്‍ക്ക്‌ പുത്തന്‍ അനുഭവമാണ്.
കുന്തി: ഭാരതത്തിന്റെ രീതിശാസ്ത്രത്തില്‍ സഹനത്തിന്റെയും സ്ത്രീത്വതിന്റെയും പ്രതിനിധിയായ ഭാരതാംബയായ കുന്തി പാണ്ഡവരുടെ മുഴുവന്‍ വിജയത്തിന്റെ അരങ്ങിലെ കളിയുടെ സംവിധായകയായുള്ള ചരിത്ര വായന ഭീമ പര്‍വ്വത്തിലൂടെ വെത്യസ്തമാകുന്നു. അടുക്കളയുടെ മറവില്‍ പാണ്ഡവരുടെ രാഷ്ട്ര നിര്‍മാണത്തിന്റെ ചുക്കാന്‍ പിടിച്ച അവര്‍ സ്ത്രീത്വ വാദത്തിന്റെ പുതിയ മുഖമായി മനസ്സിലാകെണ്ടിയിരിക്കുന്നു. സ്ത്രീ രാഷ്ട്രം നിര്‍മിക്കാന്‍ തുലോം യോഗ്യരല്ല എന്ന ഭാരതീയ വിവക്ഷയേയും മഹാഭാരതം പുരുഷകുലതിന്റെ മാനിഫെസ്റെഷനാനെന്നുള്ള പുരുഷ ചരിത്രത്തിന്റെ കാതലായ മാനങ്ങളെയും സ്ത്രീത്വ വാദത്തിലൂടെ പുനര്‍ വായിക്കുകയാണ് ഭീമപര്‍വ്വതിലെ കുന്തി.
ഗാന്ധാരി: കണ്ണുണ്ടായിട്ടും കണ്ണ് വലിച്ചുകെട്ടി ത്യാഗം കാണിച്ചു എന്നുള്ള വീക്ഷണത്തില്‍ നിന്നും കണ്ണില്ലെങ്കിലും കാണാനും ഒരു രാഷ്ട്രം ഭരിക്കാനും സ്ത്രീക്കുകഴിയും എന്നുള്ള സന്ദേശമാണ് ഗാന്ധാരി. ഇവിടെയും സ്ത്രീ സ്വത്വം അവമതിക്കപ്പെടെണ്ടതല്ല എന്നാണ് ഗാന്ധാരി ശക്തമായി മുന്നോട്ടുവക്കുന്നത്. കുട്ടികളെ ശാസിക്കുന്നതിനിടയില്‍ പറയുന്ന "അന്ധന്മാര്‍ക്കും ശണ്ട്ടന്മാര്‍ക്കും വേണ്ടി ആഹൂതിചെയ്ത രാജാന്ഗനമാരുടെ നെടുവീര്‍പ്പുകള്‍ ഈ കൊ:ട്ടരക്കെട്ടുകളില്‍ ഇന്നും തേങ്ങി നടക്കുന്നുണ്ട് " എന്ന പ്രസ്താവന മുന്നോട്ടുവക്കുന്നത് ഈ സ്ത്രീത്വത്തിന്റെ ശക്തി തന്നെയാണ്. കൌരവരുടെ നാശം അച്ചടക്കമില്ലായ്മയും, ധിക്കരപരവുമായ ജീവിത രീതിയിലാണെന്നും മനസ്സിലാക്കുനുണ്ട് അവര്‍. മക്കളെയും അവരുടെ ദുര്‍വിധിയെയും കരുതുവിടാതെ നേരിടുമ്പോള്‍ ചരിത്രത്തിന്റെ ചക്രത്തില്‍ കുരുങ്ങിയതിനെ ചൊല്ലി വിലപിക്കുകയാണ് ദ്രിതരാഷ്ട്രാര്‍. ഇവിടെ ഗാന്ധാരിയും ദ്രിതരാഷ്ട്രരും പുരുഷ സ്ത്രീ കഥാ പാത്രങ്ങളുടെ സാധ്യതകള്‍ അനന്തമാക്കുന്നു.
ഹിടിമ്പി: രണ്ടാം തരക്കാരോ അല്ലെങ്കില്‍ ആര്യ കഥയിലെ നീചരോ ആണ് കാട്ടുവാസികള്‍. എന്നാല്‍ കാടിന്റെ തന്മയും നന്മയും നിറഞ്ഞ ഹിടിമ്ബിയെ ഭീമന്റെ പുരുഷത്വം ആകര്‍ഷിക്കുന്നു. എന്നാല്‍ ഭീമന്‍ നിസ്സഹായന്നായി അമ്മയുടെ വാക്കുകള്‍ പിന്തുടരുമ്പോഴും ഹിടിമ്പി തന്‍റെ സ്ത്രീത്വം എത്ര മഹതരമായാണ് ഉയര്തിപ്പിടിക്കുന്നതെന്നും തന്‍റെ പുത്രനെ വളര്തുന്നതെന്നും വളരെ കുറഞ്ഞ സാമീപ്യത്തിലും കരുത്തോടെ നില്‍ക്കുന്നുണ്ടാ വനസന്തതി.
കാട്ടാളതി അമ്മ: മഹാഭാരത കഥയിലോ എം ടി യുടെ രണ്ടാം ഊഴത്തിലോ ചരിത്രതിലെവിടെയുമോ ചിത്രീകരിക്കപ്പെടാതെ പോയ പ്രാന്തവല്‍കരിക്കപ്പെട്ട കഥാപാത്രമാണ് കാട്ടാള്തി. രാഷ്ട നിര്മാനതിനായ് വട്ടം കൂട്ടുന്ന കുന്തിയെന്ന അമ്മയുടെ വിരുദ്ധ ധ്രുവതിലാണ് കാട്ടലതിയെ യവനികയിലൂടെ പ്രതിഷ്ടിക്കുന്നത്. മാതൃത്വത്തിന്റെ ഉത്തമോദാഹരണമായ അവര്‍ മനുഷ്യരായാല്‍ അവര്‍ ആരായാലും എന്തായാലും അവര്‍ക്ക് ആത്യന്തികമായ് നന്മ നേരുന്ന മാതൃ സംഗല്‍പമാണ് ആ അമ്മ.

പാണ്ഡവര്‍
ആത്മസന്ഘര്ഷങ്ങളും വ്യെക്തിപരതയും അവസരവാദങ്ങളുമാണ് യഥാര്‍ത്ഥ പാണ്ഡവരെ ഒരുമഹാ സാമ്മ്രാജ്യം സ്ഥാപിക്കാന്‍ സഹായിച്ചത്. ഈ കഥാപാത്രങ്ങളെ മനസ്സിലാക്കേണ്ടത് മഹാഭാരത കഥാ രചനയുടെ ഇന്‍സ്ട്രുമെന്റ് ആയിട്ടാണ്. ഇത്തരത്തിലുള്ള ഒരു സ്വത്ത്വ പ്രദര്‍ശനം ചരിത്രത്തില്‍ പാണ്ഡവരുടെ ചിത്രീകരണത്തെ വെത്യസ്തമാക്കുന്നു. പാണ്ഡവരുടെ അമാനുഷികതയുടെ മൂടുപടം ചീന്തി എറിയുന്ന ഭീമ പര്‍വ്വത്തില്‍ പ്രധാനമായും ചിത്രീകരിക്കുന്നത് യുധിഷ്ടിന്‍, ഭീമന്‍ പിന്നെ അര്‍ജുനന്‍ എന്നിവരുടെ ആത്മ സംഘര്‍ഷങ്ങളാണ്. താന്‍ നേടിയ ഭാര്യയെ മറ്റു നാല് സഹോദരങ്ങലോടൊപ്പം പങ്ക് വക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന മനോ വ്യഥയും തന്‍റെ വ്യെക്തി പരമായ ആഗ്രഹാങ്ങല്കുണ്ടാകുന്ന തടസതിലും വീര്‍പ്പു മുട്ടുന്നവനാണ് അര്‍ജുനനില്‍ പ്രതിഭലിപ്പിക്കുന്നത്. ഭീമനാകട്ടെ തന്‍റെ കരബലം കൊണ്ട് പാണ്ടാവര്‍ക്കുച്ചുറ്റും കോട്ട തീര്തിട്ടും താന്‍ പ്രാന്തവല്‍കരിക്കപ്പെടുന്നതിന്റെ പൊരുള്‍ പരോക്ഷംമായ് അന്വേഷിക്കുന്നു, ഒടുവില്‍ കണ്ടെത്തുമ്പോള്‍ ചരിത്രം വളരെ പിറകോട്ടു പോയിരിക്കുന്നു. മനപ്പൂര്‍വമാല്ലാതെ ചെയ്ത കര്‍മഫലം തന്നെ നിരന്തരം വേട്ടയാടുകയും അതില്‍ കുടിങ്ങി ജീവിതം ഓടുന്ഗുന്നതുമായ നാടകീയത അഥവാ ദുരന്തമാണ് ഭീമനെ ഗ്രസിക്കുന്നത്. ധര്മപുത്രനും ധര്മതിനുവേണ്ടി നിലകൊള്ളുന്നവന് എന്ന കല്പനയെ യമന്റെ പുത്തന്‍ പിറവി എന്ന് വിശേഷിപ്പിക്കുന്ന വിതുരരുടെ മകനെന്ന സാധ്യതയെ ഉപയോഗിക്കുകയും, ആ അറിവുല്‍ക്കൊണ്ട് ജീവിക്കുന്നവനായാണ് യുധിഷ്ടിരനെ ഭീമപര്‍വ്വത്തില്‍ പ്രതിഷ്ടിക്കുന്നത്. ചരിത്രം ഗാംഭീര്യവും ധര്‍മവും കല്പ്പിക്കുമ്പോള്‍ ഒരു സാധാരണ കുമാരന്റെ സര്‍വ്വ ചേഷ്ടകളും ഉള്‍ക്കൊണ്ട്‌ മോഹവും അവസരവാദവും ധര്മമായ് പുനര്‍ വായിച്ചും, പഠിപ്പിച്ചും യുധിഷ്ടിരനെ വെത്യസ്തനാക്കുന്നതാണീ നാടകീയത. ഈ പുനര്‍ വായനയിലൂടെ തന്നെ യാണ് മഹാഭാരത നായകന്മാര്‍ പുതിയ വാര്‍പ്പ് മാതൃകകള്‍ ആകുന്നതും.

കാട്ടാളര്‍
പാണ്ടാവരെപ്പോലെ മഹാഭാരത രചനയിലെ ഇന്‍സ്ട്രുമെന്റ്സ് ആണ് കാട്ടാളര്‍. കാടിന്റെ നന്മയും മാനുശീകതയുടെ മൂര്‍ത്ത ഭാവവുമായി കാട്ടാളതിയും അവരുടെ മക്കളും പാണ്ടവരോട് പെരുമാറുമ്പോള്‍ നിഷ്കരുണമായ്‌ അഗ്നിക്കിരയാകപ്പെടുന്നവരാന് കുറ്റമറ്റ ആ കാട്ട് സന്തതികള്‍. ഏകലവ്യന്‍ എന്ന വനസന്തതിയുടെ പുകഴ് പാടിനടക്കുന്ന അവര്‍ ചരിത്രത്തിന്റെ ബലിയാടുകലാകുന്നത് അനിവാര്യം എന്ന വിവക്ഷ തിരുത്തി അത് മഹത്തായ അറിവിന്റെ ഒരുപക്ഷെ മഹാഭാരതത്തിന്റെ തന്നെ ഹൃദയത്തിലൂടെ ചവിട്ടി കേറുന്ന ബിംബങ്ങളാകുന്നതും. അവരുടെ നന്മയാണ് നാടകത്തില്‍ സന്നിവേശിപ്പിച്ച തെയ്യങ്ങളുടെ ബിംബവല്‍ക്കരണം അന്വര്തമാക്കുന്നത്. അന്ജതയില്‍ ചോരയെ ചുട്ട ഭീമനെ ഒഴിയാ ബാധയായ്‌ പിന്തുടരുകയും ഭീമന്‍ കാട്ടാളനാണെന്ന സത്യം അരക്കില്ലം കത്തിക്കുന്നത് മുതല്‍ കാട്ടാള തെയ്യങ്ങള്‍ ഭീമനെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നതും നാടകത്തെ ദ്രിശ്യ വിരുന്നിന്റെ പുതിയ തലങ്ങളില്‍ ഭീമപര്‍വ്വം പ്രേക്ഷകരെ എത്തിക്കുന്നതില്‍ വേറിട്ട്‌ നില്‍ക്കുന്നു.

ചരിത്ര രചൈതാക്കള്‍
ദ്വാപര യുഗപതി കൃഷ്ണന്‍ ഭഗവാന്‍ എന്ന ആശയതില്‍ന്നിന്നും, വ്യാധനെയ്തുവിട്ട അമ്പു കാലില്തരച്ചു കടപുഴകിവീണവന്‍ എന്നാക്കുമ്പോള്‍ കഥ ചരിത്രത്തിന്റെ ഭാഗമാണ് , എന്നാല്‍ കുശാഗ്ര ബുദ്ധിയും, സ്വതസിദ്ധമായ രാസ ലീലകളുമായ് ഒരേസമയം എല്ലാവരെയും രസ്പ്പിച്ചു പ്രീതിപ്പെടുത്തുകയും വേണ്ട സമയം അവരെ നിയന്ത്രിക്കുകയും ചെയ്യുന്ന രാഷ്ട്ര തന്ത്രന്ജനായാണ് തിരക്കഥയിലും അരങ്ങത്തും ദ്ര്വാരകാപതി ഭീമപര്‍വ്വത്തില്‍ എത്തുന്നത്. കളിയിലൂടെയും പുതുമയുള്ള ആന്ഗ്യ വാച്യ പ്രകടനങ്ങളിലൂടെയും കൃഷ്ണനെന്ന യാദവ കുമാരനെ യുക്തിവത്കരിക്കുകയാണ് നാടകകൃത്തും സംവിധായകനുമായ സാംകുട്ടി. ദൈവ വല്ക്കരനതിലൂടെ ലഘൂകരിക്കപ്പെട്ട മാനുഷീകമായ സന്ഗീര്‍ണതകളെ തനതായ സ്ന്ഗീര്‍ണതകളിലൂടെ വ്യാപരിപ്പിക്കുന്നുമുണ്ട് നാടകത്തില്‍.
ദാസീ പുത്രനെങ്കിലും തന്‍റെ ദീക്ഷനാശാലിത്വം കൊണ്ട് എന്നും കൌരവരുടെ ഒപ്പം നില്‍ക്കുകയും തന്‍റെ മകനായ യുധിഷ്ടിരനുവേണ്ടി പരോക്ഷമായ് കരുക്കള്‍ നീക്കുകയും അത് സാധ്യമാകാതായപ്പോള്‍ മറ്റുവഴികല്‍ ഉപദേശിക്കുകയും ചെയ്ത വിജ്ഞാനിയായ കുശാഗ്രബുധിയാണ് ധര്മനായ വിതുരര്‍. തന്‍റെ മക്കള്‍ ഒരു മഹാരാജ്യം വാഴണം എന്ന ആശയം കുന്തിയിലൂടെ സന്നിവേഷിപ്പിക്കുന്നതും ഈ അഭിമതനായ വിതുരരിലൂടെയാണ് . ഇദ്ദേഹത്തിന്റെ മുഖം അഴിക്കുന്നത് പ്രമാണ കോടിയില്‍ വച്ചു വധിക്കപ്പെടാതെ രക്ഷപെട്ട ഭീമനോട് "നിങ്ങള്‍ കരുതിയിരിക്കുക, പ്രത്യേകിച്ചും അര്‍ജുനനും ഭീമനും, കാലം വരുന്നത് വരെ കാത്തിരിക്കുക അതാണ്‌ രാജ്യതന്ത്രം" എന്ന് പറയുന്ന സാഹചര്യവും വിതുരരുടെ ചരിത്രം വെള്ളപൂശിയ മുഖം മാനുശീകമാനെന്നു തുറന്നുകാനിക്കുന്നു.
അന്ധത അറിവിലും പ്രവര്‍ത്തനത്തിലും പ്രതിഭലിപ്പിച്ചുകൊണ്ട് പതിനായിരം മദയാനകളുടെ കരബലമുള്ള ദ്രിതരാഷ്ട്രര്‍ തന്‍റെ ദൌര്‍ബല്യമായ മകന്‍ ദുര്യോധനനു മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ന്നു പോകുന്നു എന്നത് വെക്തി എന്നതിനുപരി ചക്രവര്‍ത്തി എന്നിരിന്നിട്ടും തികഞ്ഞ ഒരു സ്വത്ത്വ പ്രശ്നമാണെന്ന് രചനയില്‍ നിന്നും സ്പഷ്ടമാകുന്നുണ്ട്. അതുപോലെ തന്റെ വംശം കുരുക്ഷേത്ര യുദ്ധത്തില്‍ കൊഴിഞ്ഞു വീഴുമ്പോള്‍ ദുര്‍ബലനാകുന്ന ദ്രിതരാഷ്ട്രര്‍ ഗാന്ധാരിക്ക് വിപരീതമായാണ് രചിച്ചിരിക്കുന്നത്. രചനയുടെ ഈ വിധ സമാന വിവരങ്ങളും സാധ്യതകളും ഉപയോഗപ്പെടുത്തുന്നതു മൂലം ഭീമപര്‍വ്വം രണ്ടാം ഊഴത്തില്‍ നിന്നും തികഞ്ഞ ഒരു സ്വതത്ര കൃതിയായ് മാറുന്നത് കാണാം.

വാല്‍കഷ്ണം
കാട്ടാളരെ പുനര്‍ ജീവിപ്പിക്കുന്നതിലൂടെ രചനയിലും ചരിത്രത്തിലും പുതിയ അദ്ധ്യായം തുറക്കുകയും അതുവഴി ആര്യാവര്‍ത്തം സമ്മാനിച്ച മഹാഭാരതം ദാസ്സ്യുക്കളുടെയും കാട്ടാളരുടെയും സ്ത്രീകളുടെയും കഥാപാത്രങ്ങള്‍ക്ക് നവജീവന്‍ നല്‍കി നാടകീയമായ് ഭീമന്റെ സ്വത്വതിലൂടെ അതുവഴി മഹാഭാരതതിലൂടെ അങ്ങനെ ആര്യാവര്‍ത്തം മുഴുവന്‍ അഭിമുഖീകരിക്കുന്ന സ്വത്വ പ്രശ്നങ്ങളിലൂടെ അതിന്റെ രാഷ്ട്രീയം തിരയുമ്പോള്‍ വര്‍ഗ വംശ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതിനു എം ടി യില്‍ നിന്നും മറ്റു മഹാഭാരത വേര്‍ഷനുകളില്‍ നിന്ന് ഒരുപാട് മുന്നോട്ടുപോയിരിക്കുന്നു ഭീമപര്‍വ്വവും അതിന്റെ സന്ദേശവും.

See